x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എടിഎം നിറയ്ക്കാന്‍ കൊണ്ടുവന്ന 50 ലക്ഷം കവര്‍ന്ന സംഭവം: മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍


Published: April 30, 2026 05:24 AM IST | Updated: April 30, 2026 05:24 AM IST

കാസര്‍ഗോഡ്: എടിഎമ്മില്‍ പണം നിറയ്ക്കാന്‍ വന്ന വാഹനത്തിന്‍റെ ചില്ല് തകര്‍ത്ത് പട്ടാപ്പകല്‍ അരക്കോടി രൂപ കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകന്‍ പിടിയില്‍. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയും കുപ്രസിദ്ധമായ റാംജിനഗര്‍ ഗാംഗിലെ പ്രധാനിയുമായ അറുമുഖന്‍ (കിട്ടു-55) ആണ് മഞ്ചേശ്വരം പോലീസിന്‍റെ വലയിലായത്. ഛത്തീസ്ഗഡില്‍നിന്ന് അതിസാഹസികമായാണ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

കേസിലെ മറ്റു പ്രതികളായ കാര്‍വര്‍ണന്‍ (28), മുത്തുകുമരന്‍ (47) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. 2024 മാര്‍ച്ച് 27ന് ഉച്ചയ്ക്ക് രണ്ടോടെയാണ് കേരളത്തെ നടുക്കിയ കവര്‍ച്ച അരങ്ങേറിയത്. ഉപ്പള ടൗണില്‍ ആക്‌സിസ് ബാങ്കിന്‍റെ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം തകര്‍ത്തായിരുന്നു കൊള്ള. എടിഎം മെഷീനില്‍ നിറയ്ക്കാനായി ഒരു കോടി രൂപയാണു വാനില്‍ കൊണ്ടുവന്നത്. 50 ലക്ഷം വീതമുള്ള രണ്ടു ബോക്‌സുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.

വണ്ടി ലോക്ക് ചെയ്തശേഷം ഒരു ബോക്‌സുമായി വാന്‍ ഡ്രൈവര്‍ എടിഎം കൗണ്ടറിലേക്കു പോയ തക്കത്തിനു വാനിന്‍റെ ചില്ല് തകര്‍ത്ത് പണം കവരുകയായിരുന്നു. പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ ഒരാള്‍ ബാഗുമായി കടന്നുകളയുന്ന ദൃശ്യം ലഭിച്ചിരുന്നു. കൂടുതല്‍ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ ബാഗുമായി കടന്നയാള്‍ക്കൊപ്പം മറ്റു രണ്ടുപേരും മംഗളൂരു ഭാഗത്തുനിന്നും ബസില്‍ വന്നിറങ്ങുന്നതും കവര്‍ച്ചയ്ക്കുശേഷം ഉപ്പളയില്‍ നിന്നും ഓട്ടോയില്‍ കയറി കുമ്പള ഭാഗത്തേക്കു പോകുന്നതുമായ ദൃശ്യവും പോലീസിന് ലഭിച്ചു.

ഉപ്പള ടൗണില്‍നിന്ന് 19 കിലോമീറ്റര്‍ അകലെയുള്ള കുമ്പള റെയില്‍വേ സ്റ്റേഷനിലാണു സംഘം ഇറങ്ങിയത്. ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ ഇവിടെ നിര്‍ത്തില്ലെന്നു മനസിലാക്കിയ സംഘം മറ്റൊരു ഓട്ടോയില്‍ കയറി 13 കിലോമീറ്റര്‍ അകലെയുള്ള കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലെത്തി വൈകുന്നേരത്തെ കണ്ണൂര്‍- യശ്വന്ത്പുര്‍ എക്‌സ്പ്രസില്‍ കടന്നുകളയുകയായിരുന്നു.

നൂറിലധികം സിസിടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്. ശാസ്ത്രീയ അന്വേഷണത്തിലും മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലുമാണ് റാംജിനഗര്‍ ഗാംഗിന്‍റെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചത്. മൂന്നംഗ സംഘമാണു കവര്‍ച്ചയ്ക്കു പിന്നിലെന്ന് അന്നുതന്നെ വ്യക്തമായിരുന്നു.

കേരളത്തില്‍നിന്നു മുങ്ങിയ അറുമുഖന്‍ മറ്റൊരു കവര്‍ച്ചാ കേസില്‍ റായ്പുരില്‍ പോലീസിന്‍റെ പിടിയിലായിരുന്നു. അവിടെനിന്നും ജാമ്യത്തിലിറങ്ങിയ വിവരം രഹസ്യമായി മനസിലാക്കിയ കേരള പോലീസ് സംഘം ഛത്തീസ്ഗഡിലെത്തി തമ്പടിച്ചു. പ്രതി വീണ്ടും ഒളിവില്‍ പോകാനുള്ള നീക്കം നടത്തുന്നതിനിടെ സാഹസികമായി പിടികൂടുകയായിരുന്നു. മഞ്ചേശ്വരം എസ്‌ഐ ദിനേശ് രാജന്‍, പോലീസുകാരായ ദിനേശ്, ചന്ദ്രകാന്ത, സന്ദീപ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags : ATM theft lakh Mastermind arrested

Recent News

Corehub Up