x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാര്‍ട്ടിയെ വെല്ലുവിളിക്കുന്നു; സി.സി.മുകുന്ദനെ സിപിഐ പുറത്താക്കി


Published: March 10, 2026 07:10 PM IST | Updated: March 10, 2026 07:14 PM IST

തൃശൂർ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടർന്ന് നാട്ടിക എംഎൽഎ സി.സി.മുകുന്ദനെ സിപിഐയിൽ നിന്ന് പുറത്താക്കി. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

മുകുന്ദന്‍ നിരന്തരമായി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടിവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണ പാർട്ടി നടപടി സ്വീകരിച്ചു. തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി ശ്രമിച്ചു. നടപടിയുടെ ഭാഗമായി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്ന് മാറ്റി.

തുടർന്ന് നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പിന്നീടും പാർട്ടി വിരുദ്ധപ്രവർത്തനം നടത്തുന്നതിനാൽ അദ്ദേഹത്തെ പുറത്താക്കുകയാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. നാട്ടികയിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു.

നാട്ടികയിൽ ഗീതാഗോപിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മുകുന്ദൻ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചത്. പാർട്ടിയിൽ നിന്ന് രാജിവെച്ച അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കോൺഗ്രസ് നേതാക്കൾ മുകുന്ദനെക്കണ്ട് പിന്തുണ അറിയിച്ചിരുന്നു.

Tags : C.C. Mukundan expelled cpi Nattika

Recent News

Corehub Up