കൊച്ചി: പ്രമുഖ ബലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണന് (81) അന്തരിച്ചു. 70ൽ അധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നു രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ പൊതുദർശനത്തിനുശേഷം 12ന് സംസ്കരിക്കും. ജീവിതമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന കവിതകളും കഥകളും എഴുതി. കൊച്ചി ആകാശവാണിയിൽ സ്ഥിരമായി സുഭാഷിതങ്ങൾ അവതരിപ്പിച്ചിരുന്നു.
നവമന പബ്ലിക്കേഷൻസ് എന്ന പ്രസിദ്ധീകരണ സ്ഥാപനവും നടത്തി. സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗമായിരുന്നു. സ്പൈസസ് ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥനാണ്.
ഏലം, സ്പൈസ് ഇന്ത്യ മാസികകളുടെ പത്രാധിപരായിരുന്നു. ഏലം ഒരു ശീലമാക്കൂ എന്ന ഏലം ബോർഡിന്റെ പ്രശസ്തമായ പരസ്യവാചകം പി.ഐ. ശങ്കരനാരായണന്റേതാണ്.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, തോന്നയ്ക്കല്‍ കുമാരനാശാന് സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവത്കരണ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണജൂബിലി പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള കവിസമാജം പുരസ്കാരം (2012), കുഞ്ഞുണ്ണി പുരസ്കാരം (2013) എന്നിവ ലഭിച്ചു.
1945ല്‍ കണ്ണൂരിലാണു ജനനം. കോളജ് വിദ്യാഭ്യാസത്തിനുശേഷം എറണാകുളത്തും കോഴിക്കോട്ടും ആറു വര്‍ഷം പത്രപ്രവര്‍ത്തനം നടത്തി. കലൂർ പി.സി. റോഡിലെ വാടകവീട്ടിലായിരുന്നു താമസം. ഭാര്യ: നളിനി.