തിരുവനന്തപുരം: സിപിഎം എല്ലാക്കാലത്തും വിശ്വാസികൾക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ശബരിമല യുവതീപ്രവേശനം സംബന്ധിച്ച ചോദ്യത്തിനു മറുപടിയായിയാണ് പ്രതികരിച്ചത്. ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് എന്നുമുള്ളത്.
നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് മുന്നോട്ടു പോകാനാണ് ഇന്നലെ ചേർന്ന പാർട്ടി സെക്രട്ടേറിയറ്റിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതി ഏഴു ചോദ്യങ്ങളാണ് ചോദിച്ചിരിക്കുന്നത്. അതിൽ യുവതീപ്രവേശനം വേണോ വേണ്ടയോ എന്നതല്ല ചോദ്യം.
എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന ഭരണഘടനാപരമായ പരിശോധനയാണിതെന്നും ഗോവിന്ദൻ പറഞ്ഞു.
Tags : M.V. Govindan CPM followers Sabarimala women