x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി. സുധാകരൻ വിഷയം; അനുനയത്തിന് സിപിഎം സംസ്ഥാന നേതൃത്വം

വെബ് ഡെസ്‌ക്
Published: March 4, 2026 07:34 PM IST | Updated: March 4, 2026 07:34 PM IST

തിരുവനന്തപുരം: ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടേക്കുമെന്ന് സൂചന. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല‌.

തന്നെ ഫോണിൽ വിളിച്ച നാസറിനോട് സുധാകരൻ തന്‍റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്കിൽ പറഞ്ഞ കാര്യം ജില്ലാ സെക്രട്ടറിയെയും അദ്ദേഹം അറിയിച്ചു.

സുധാകരൻ നിലപാട് മയപ്പെടുത്താത്ത സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം അനുനയശ്രമം നേരിട്ട് നടത്താനാണ് സാധ്യത. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ അദ്ദേഹത്തെ വിളിച്ച് സംസാരിക്കുമെന്നാണ് കരുതുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ സുധാകരനെപ്പോലെ ഒരാൾ പാർട്ടിക്കെതിരേ പരസ്യമായി രംഗത്തുവരുന്നത് വിജയ സാധ്യതയെ ബാധിക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്. അതിനാലാണ് വേഗത്തിൽ തന്നെ അനുനയ നീക്കം തുടങ്ങിയിരിക്കുന്നത്.

Tags : CPM G Sudhakaran

Recent News

Corehub Up