കളമശേരി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല (കുസാറ്റ്) കാമ്പസിനു പുറത്തെ സ്വകാര്യ ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൈസ് ചാൻസലർ പ്രഫ. ഡോ. എം. ജുനൈദ് ബുഷിരി റിപ്പോർട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫീസർ സിബിച്ചൻ ജോസഫിനോടാണു റിപ്പോർട്ട് തേടിയത്.
കുസാറ്റിലെ വിദ്യാർഥിനികൾക്കൊപ്പം സ്വകാര്യ ഹോസ്റ്റലിലായിരുന്നു കെ. എസ്. ദർശന താമസിച്ചിരുന്നത്. ഏഴാം സെമസ്റ്ററിൽ 50 ക്രെഡിറ്റ് സ്കോർ വേണ്ടിടത്ത് ദർശനയ്ക്ക് 43 ക്രെഡിറ്റേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ജൂണിൽ സപ്ലിമെന്ററി പരീക്ഷ എഴുതിയാലേ തുടർവിദ്യാഭ്യാസം ആരംഭിക്കാൻ കഴിയുമായിരുന്നുള്ളൂ.
ജയിച്ച മറ്റു കുട്ടികൾ ബുധനാഴ്ച കൂട്ടായ്മ നടത്തി പിരിഞ്ഞു. ഒരാൾ മാത്രം തോറ്റതിലുള്ള മനോവിഷമത്തിൽ ദർശന ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് സംശയിക്കുന്നു.
Tags : CUSAT student's death VC report