കൊച്ചി: രാജ്യവ്യാപകമായി ആളുകളെ ലക്ഷ്യമിട്ടു നടന്ന ഡിജിറ്റല്‍ അറസ്റ്റ്, സൈബര്‍ ട്രേഡിംഗ് തട്ടിപ്പുകേസുകളിലെ മുഖ്യപ്രതികൾ തെലുങ്കാനയിൽ അറസ്റ്റിലായി.
ഡിജിറ്റല്‍ അറസ്റ്റ് കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ ജീഡി മെറ്റ്ല പ്രദേശത്തുനിന്ന് നിരഞ്ജന് ചൗധരി ( 40) യെയും ടെലഗ്രാം ട്രേഡിംഗ് സൈബര്‍ തട്ടിപ്പുകേസില്‍ തെലുങ്കാനയിലെ മെഡിച്ചാല് മലക്ജിരിയിലെ സബ്സാ കോളനിയില്‍നിന്ന് സയ്യിദ് ഹസന് അലിയെയു (39) മാണ് കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
പത്തു ദിവസമായി നടത്തിയ സമാന്തര സൈബര്‍ ദൗത്യ ഓപ്പറേഷനുകള്‍ക്കൊടുവിലാണ് രണ്ടു പ്രധാന പ്രതികളെ അതിസാഹസികമായി അറസ്റ്റ് ചെയ്തത്.രഹസ്യനീക്കങ്ങള്‍ക്കും സമാന്തര ഓപ്പറേഷനുകള്‍ക്കും ഒടുവിലാണ് പ്രതികളുടെ അറസ്റ്റ് സാധ്യമായത്.
സൈബര്‍ ക്രൈം എസിപി അനില്‍കുമാര്‍, എഎസ്ഐ ശ്യാം, എസ്സിപിഒമാരായ അജിത് രാജ്, അരുണ്‍, കെ.ആര്. അനീഷ്, നിഖില്‍, അജിത് ബാലചന്ദ്രന്, സിപിഒമാരായ ബിന്ദോഷ്, ആല്‍ഫിറ്റ് ആന്‍ഡ്രൂസ്, ഷറഫുദ്ദീന് എന്നിവരടങ്ങുന്ന സംഘമാണ് ദൗത്യം നടത്തിയത്.
ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി എറണാകുളം സ്വദേശിയായ 77കാരനിൽനിന്ന് ആറു കോടി രൂപ തട്ടിയെടുത്ത കേസിലെ മൂന്നു കോടി രൂപ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഷന്തന് ആര്‍ട്സ് ആന്‍ഡ് പ്രിന്റേഴ്സ് ഉടമയായ നിരഞ്ജന് ചൗധരി തട്ടിയെടുത്തതായും വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം പിന്‍വലിച്ചശേഷം കംബോഡിയ ആസ്ഥാനമായ സംഘങ്ങള്‍ക്ക് കൈമാറിയതായും കണ്ടെത്തി.
എറണാകുളത്തെ ഡോക്ടറുടെ 38 ലക്ഷം രൂപ നഷ്ടമായ മറ്റൊരു കേസില്‍ പ്രതിയുടെ ബാങ്ക് അക്കൗണ്ടിനു ബന്ധമുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ സയ്യിദ് ഹസന് അലി ടെലഗ്രാം ട്രേഡിംഗ് സൈബര്‍ തട്ടിപ്പുകേസുകളില്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ബിസിനസ് ആവശ്യങ്ങളുടെ മറവില്‍ ഉപയോഗിച്ചു കോടികള്‍ കൈമാറിയതായി പോലീസ് കണ്ടെത്തി.
വിവിധ സംസ്ഥാനങ്ങളിലായി സയ്യിദ് ഹസന് അലിക്കെതിരേ 31 സൈബര്‍ പരാതികള്‍ നിലവിലുണ്ടെന്നും രാജ്യത്തെ വിവിധ സ്റ്റേഷനുകളിലെ പരാതികൾ ഉള്ളതായും കണ്ടെത്തി.