വി.ഡി.സതീശൻ, പിണറായി വിജയൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ സർക്കാർ നിയമോപദേശം തേടി. വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടാനാണ് സർക്കാർ തീരുമാനം. ഇഡിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണോ, അതോ ആദ്യം പ്രാഥമിക അന്വേഷണം നടത്തണമോ തുടങ്ങിയ കാര്യങ്ങളിലാണ് നിയമപരിശോധന നടക്കുക.
എജിയുടെ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും സർക്കാർ തുടർനടപടികളിലേക്ക് കടക്കുക. ഇതിനിടെ ഇന്നലെ രാത്രി മുഖ്യമന്ത്രി വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ചർച്ച നടത്തി. അതേസമയം വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പിണറായി വിജയനെതിരെ ഉടൻ കേസ് എടുക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
എന്നാൽ നടപടി രാഷ്ട്രീയമായി തിരിച്ചടിയാകുമോയെന്ന് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കാവൂ എന്നാണ് മറുവിഭാഗം പറയുന്നത്. കേസെടുത്താൽ ബിജെപിക്ക് രാഷ്ട്രീയ മേൽക്കൈ ലഭിക്കുന്ന സാഹചര്യമുണ്ടാകുമോയെന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിലെ ചിലർ ഉന്നയിക്കുന്നുണ്ട്. അതിനാൽ നിയമപരമായ വശങ്ങൾക്കൊപ്പം രാഷ്ട്രീയ പ്രത്യാഘാതങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെന്നാണ് സൂചന.
Tags : Enforcement Directorate PinarayiVijayan Case LegalAdvice AdvocateGeneral