x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുമ്പാവൂർ സീറ്റ്; എൽദോസിന്‍റെ കാര്യം ത്രിശങ്കുവിൽ


Published: March 12, 2026 05:17 PM IST | Updated: March 12, 2026 05:21 PM IST

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം. പെരുമ്പാവൂരിൽ എൽദോസിന് സീറ്റ് നൽകണമെന്ന് ഒരു വിഭാഗം പറയുമ്പോൾ മറുവിഭാഗം ഇതിനെ എതിർക്കുകയാണ്.

തൃപ്പൂണിത്തുറയിലും പാലക്കാട്ടും ഒഴികെ സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിക്കുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് എൽദോസ് കുന്നപ്പിള്ളിൽ വീണ്ടും മത്സരിക്കുന്നതിൽ പ്രാദേശിക ഘടകങ്ങൾ എതിർത്ത് രംഗത്തെത്തിയത്.

എംഎൽഎയ്ക്കെതിരെയുള്ള പീഡന കേസടക്കം ചൂണ്ടിക്കാട്ടി ചില പരാതികളും പാർട്ടിക്ക് മുന്നിലെത്തിയിരുന്നു. ഇതാണ് കോൺഗ്രസ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടനെ സ്ഥാനാർഥിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം.

എൽദോസിനെ മാറ്റി എ ഗ്രൂപ്പുകാരനായ മനോജ് മൂത്തേടന് സീറ്റ് കൊടുക്കാനുള്ള നീക്കത്തിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിലാണ്. എൽദോസിനെ മാറ്റുകയാണെങ്കിൽ ഐ ഗ്രൂപ്പുകാരനായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസിന് സീറ്റ് നൽകണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

Tags : Assembly election Eldhose Kunnappilly Udf Congress Perumbavoor

Recent News

Corehub Up