തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. നിക്ഷിപ്ത താത്പര്യക്കാരാണ് ഇത്തരം പ്രചാരണത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരേ കര്‍ശന നടപടിയെടുക്കും. കുട്ടികളുടെ പരീക്ഷാപ്പേടിയും ഭീതിയും മാറ്റാന്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള എല്ലാ സജീകരണങ്ങളും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ ഏഴ് പരീക്ഷ കേന്ദ്രങ്ങളിലായി 630 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതേണ്ടത്. ഗള്‍ഫിലെ പരീക്ഷകള്‍ പിന്നീട് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Tags : V Sivankutty Education Minister SSLC Exam