x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച കേസ്; ആഭരണങ്ങൾ നിർ‌മിച്ചുനൽകുന്ന സംഘം പിടിയിൽ

വെബ് ഡെസ്‌ക്
Published: July 1, 2026 01:13 AM IST | Updated: July 1, 2026 01:13 AM IST

അറസ്റ്റിലായ സന്തോഷ്കുമാറും മുസ്തഫയും

ചേർത്തല: ആലപ്പുഴ ചേർത്തലയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ പ്രതികൾ പിടിയിൽ. മുക്കുപണ്ടം നിർമിച്ച് നൽകുന്ന സംഘമാണ് പിടിയിലായത്.

കണ്ണൂർ ധർമോദയം പെരിങ്ങോളി പഞ്ചായത്തിൽ ഉഷസ് നിവാസിൽ സന്തോഷ് കുമാർ (55), കണ്ണൂർ ജില്ലയിലെ കോട്ടഞ്ചേരി ചെലിക്കണ്ടി വീട്ടിൽ ( 52) മുസ്തഫ എന്നിവരാണ് പിടിയിലായത്. ഇരുവരെയും കണ്ണൂരിൽ നിന്നാണ് ചേർത്തല പോലീസ് പിടികൂടിയത്.

സമാന കേസിൽ നേരത്തെ പിടിയിലായ മൂന്ന് പേരിൽ നിന്നാണ് നിർമാണ സംഘത്തെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

Tags : kerala police crime news alappuzha arrest

Recent News

Corehub Up