x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുഞ്ചിരിമട്ടം ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവന പദ്ധതി: 80 സെന്‍റ് ബ്ലോക്ക് പ്രസിഡന്‍റിന്‍റെ പേരില്‍ എഴുതി


Published: April 30, 2026 07:07 PM IST | Updated: April 30, 2026 07:07 PM IST

വയനാട്: പുഞ്ചിരിമട്ടം ദുരന്തബാധിതര്‍ക്ക് പ്രഖ്യാപിച്ച ഭവന പദ്ധതിക്ക് വയനാട് കുന്നമ്പറ്റയില്‍ കോണ്‍ഗ്രസ് കഴിഞ്ഞ ജനുവരിയില്‍ വിലയ്ക്കുവാങ്ങി കെപിസിസി പ്രസിഡന്‍റിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 3.25 ഏക്കര്‍ ഭൂമിയില്‍ 80 സെന്‍റ് കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡന്‍റിന്‍റെ പേരില്‍ മാറ്റിയെഴുതി.

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഇന്ന് കല്‍പ്പറ്റയില്‍ എത്തിയാണ് 80 സെന്‍റ് ഭൂമി ബ്ലോക്ക് പ്രസിഡന്‍റ് ബി. സുരേഷ്ബാബുവിന്‍റെ പേരില്‍ ആധാരം ചെയ്ത് നല്‍കിയത്. കുന്നമ്പറ്റയിലെ ഭൂമിയില്‍ ഭവന നിര്‍മാണം തുടങ്ങുന്നതിനുള്ള സാങ്കേതിക തടസം ഒഴിവാക്കുന്നതിനാണ് ഇതെന്നാണ് വിവരം.

മേപ്പാടി പഞ്ചായത്തില്‍പ്പെട്ട കുന്നമ്പറ്റയില്‍ ആകെ 5.42 ഏക്കര്‍ ഭൂമിയാണ് രണ്ട് ഘട്ടങ്ങളായി കോണ്‍ഗ്രസ് വാങ്ങിയത്. ഇതില്‍ രണ്ടാമത് വാങ്ങിയ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ല.

പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസത്തിന് 100 വീടാണ് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. ആദ്യം വാങ്ങിയ സ്ഥലത്തിന്‍റെ രജിസ്‌ട്രേഷന്‍ നടന്ന മുറയ്ക്ക് ഫെബ്രുവരി 27ന് വീടുകളുടെ ശിലാസ്ഥാപനം പാര്‍ട്ടി ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് നടത്തിയിരുന്നു.

എന്നാല്‍ സാമ്പത്തിക ഞെരുക്കവും സാങ്കേതിക പ്രശ്‌നങ്ങളുംമൂലം വീടുകളുടെ നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫ് ഇത് പ്രചാരണവിഷയമാക്കിയിരുന്നു. ഭവനപദ്ധതിക്ക് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പിരിച്ച ഫണ്ട് മുക്കിയെന്ന ആരോപണവും എതിര്‍ ചേരിയിലുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെയടക്കം ഉയര്‍ത്തി.

ഇതേത്തുര്‍ന്ന് പിരിച്ചതും ഭൂമി വാങ്ങുന്നതിന് ചെലവഴിച്ചതുമായ പണത്തിന്‍റെ കണക്ക് കെപിസിസി അധ്യക്ഷന്‍ പരസ്യപ്പെടുത്തിയിരുന്നു. രണ്ടാമത് വാങ്ങിയ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടത്തുന്നതിനും ഭവന നിര്‍മാണം തുടങ്ങുന്നതിനും ഫണ്ട് കണ്ടത്തേണ്ട സ്ഥിതിയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കുന്നമ്പറ്റയിലെ ഭൂമിയില്‍ ഭവന നിര്‍മാണം വൈകാതെ തുടങ്ങുമെന്നാണ് കെപിസിസി പ്രസിഡന്‍റ് ഇന്ന് പറഞ്ഞത്.

Tags : House project congress

Recent News

Corehub Up