x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രണ്ട് പത്രികകൾ സമർപ്പിച്ചതിൽ പരാതി; കോവൂർ കുഞ്ഞുമോന്‍റെ പത്രിക മാറ്റിവെച്ചു


Published: March 24, 2026 03:03 PM IST | Updated: March 24, 2026 03:04 PM IST

കൊല്ലം: കുന്നത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്‍റെ നാമനിർദ്ദേശ പത്രിക വിശദപരിശോധനയ്ക്കായി മാറ്റി. കുഞ്ഞുമോൻ സ്വതന്ത്ര സ്ഥാനാർഥിയായും ആർഎസ്പി ലെനിനിസ്റ്റ് സ്ഥാനാർഥിയായും പത്രിക നൽകി.

ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. രണ്ട് പത്രിക നൽകുന്നത് ഭരണഘടനാ ലംഘനമാണെന്നും രണ്ട് പത്രികയും തള്ളണമെന്നുമാണ് പരാതിയിലെ ആവശ്യം. എംഎൽഎ കൂടിയായ വ്യക്തി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

യുഡിഎഫ് സ്ഥാനാർഥിയുടെ നിർദേശകനായ ആർഎസ്പി നേതാവ് വിജയദേവൻ പിള്ള, അഡ്വ. എസ്. ബലദേവ് എന്നിവരാണ് റിട്ടേണിംഗ് ഓഫീസർക്ക് പരാതികൾ നൽകിയത്. കോവൂർ കുഞ്ഞുമോന്‍റെ പത്രിക വിശദമായ പരിശോധനയ്ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.

പരാജയ ഭീതിയെ തുടർന്നാണ് യുഡിഎഫ് അനാവശ്യ ആരോപണം ഉന്നയിക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. പത്രിക സ്വീകരിച്ചാൽ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കി.

Tags : election kovoor kunjumon nomination ldf

Recent News

Corehub Up