കൊച്ചി: കേരളത്തിന്‍റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ കൊച്ചിയിലും ആഘോഷം. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തുമാണ് പ്രവര്‍ത്തകരും പറവൂരിലെ നാട്ടുകാരും ആഘോഷമാക്കിയത്. പറവൂര്‍ കവലയില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷമാക്കി.
അങ്കമാലിയില്‍ നിന്നും ജയിച്ച റോജി എം. ജോണ്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കറുകുറ്റി മണ്ഡലം 17-ാം ബൂത്തിന്‍റെ നേതൃത്വത്തില്‍ 101 ഗുണ്ടുകള്‍ പൊട്ടിച്ചാണ് ആഘോഷമാക്കിയത്. മധുര പലഹാരങ്ങളും വിതരണം ചെയ്തു.
എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ പരിസരത്തും പിറവം, കളമശേരി തുടങ്ങി കൊച്ചിയിലെ നിരവധി പ്രദേശങ്ങളില്‍ സത്യപ്രതിജ്ഞ ചടങ്ങ് പടക്കംപൊട്ടിച്ച് പ്രവര്‍ത്തകരും നാട്ടുകാരും ആഘോഷമാക്കി.
പുതിയ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ നാല് മന്ത്രി സ്ഥാനങ്ങളാണ് എറണാകുളം ജില്ലയ്ക്ക് ലഭിച്ചത്. വി.ഡി. സതീശന് പുറമെ റോജി എം. ജോണ്‍, അനൂപ് ജേക്കബ്, വി.ഇ. അബ്ദുള്‍ ഗഫൂര്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയില്‍ കളമശേരിയില്‍ നിന്നും വിജയിച്ച പി. രാജീവ് മാത്രമായിരുന്നു എറണാകുളം ജില്ലയിൽ നിന്നുള്ള ഏക മന്ത്രി.
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്ന് അനൂപ് ജേക്കബ് രണ്ടാം തവണയാണ് മന്ത്രിയാകുന്നത്. 2016ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്നു. മൂന്നാം വട്ടവും അങ്കമാലിയില്‍ നിന്ന് ജയിച്ച റോജി എം. ജോണും മുസ്‌ലിം ലീഗിന്‍റെ കളമശേരി എംഎല്‍എ വി.ഇ. അബ്ദുള്‍ ഗഫൂറും ആദ്യമായാണ് മന്ത്രിസഭയില്‍ എത്തുന്നത്.
Tags : Paravur celebration VD Satheesan