തൃശൂർ: മസാല ബോണ്ട് വിഷയത്തിൽ ധവളപത്രം പുറത്തിറക്കാൻ സംസ്ഥാനസർക്കാർ തയാറാകണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ സംസ്ഥാനത്തു സ്ത്രീസുരക്ഷ ഇല്ലാതായെന്നും അവർ പറഞ്ഞു.
മസാല ബോണ്ട് വഴി സമാഹരിച്ച കോടികൾ ഉപയോഗിച്ച് എത്ര പദ്ധതികൾ നടപ്പിലാക്കി, കേന്ദ്രവിഹിതം എത്ര എന്നിവയെല്ലാം ഉൾപ്പെട്ട ധവളപത്രം ഇറക്കണമെന്നാണു ബിജെപിയുടെ ആവശ്യം.
വിദേശത്തുനിന്നു ഭരിക്കുന്ന കേരളമുഖ്യനായി പിണറായി വിജയൻ മാറി. എല്ലാം വിറ്റു. ജനങ്ങളുടെ കിഡ്നിമാത്രമാണ് ഇനി വിൽക്കാനുള്ളത്. മുഖ്യമന്ത്രിക്ക് ഇപ്പോഴും ലാവ്ലിൻ കന്പനിയോടു പ്രണയമാണ്.
മരുമോനുവേണ്ടി ഇവിടെ അമ്മായിയച്ഛനാണ് വിദേശയാത്രകൾ നടത്തി പണം കണ്ടെത്തുന്നതെന്നും ശോഭ സുരേന്ദ്രൻ പരിഹസിച്ചു. മുകേഷ്, ശശി എന്നിവരാൽ കളങ്കപ്പെട്ട മാര്‍ക്സിസ്റ്റ് പാർട്ടിക്ക് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ സംസാരിക്കാൻ ധാർമികതയില്ലെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Tags : Shobha Surendran Masala Bond BJP NDA