അഞ്ചല്‍: വന്യ ജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ളബഫർ സോൺ സീറോ പോയിന്റിൽ നിർത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്ന സുപ്രീംകോടതി വിധി നിലനിൽക്കെ അഞ്ച് വന്യജീവി സങ്കേതങ്ങളുടെ ചുറ്റും 17,500 ഏക്കർ സ്ഥലം ബഫർ സോൺ ആയി പ്രഖ്യാപിച്ച് ഇറക്കിയ കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് കേരള കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ശിപാർശ പ്രകാരം കേന്ദ്രസർക്കാരാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
കീഴാന്തൂർ, കാന്തല്ലൂർ, മറയൂർ എന്നീ വില്ലേജുകളിൽ ഉൾപ്പെടുന്ന പെട്ടിമുടി എസ്റ്റേറ്റ്, രാജമല, ആനമുടി വ്യൂ പോയിന്റ്, വാഗവറൈ, നയ്മക്കാട് എസ്റ്റേറ്റ്, കർപ്പൂര കൊടി, മറയൂർ, ബാബു നഗർ വണ്ണംതുറ, കാന്തല്ലൂർ, ചുറ്റുവറൈ തുടങ്ങിയ പ്രദേശങ്ങളാണ് പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള എല്ലാ കരട് ബഫർ സോൺ നിർദേശങ്ങളും പരിശോധിക്കുകയും ബഫർ സോൺ പൂജ്യം പോയിന്റിൽ നിലനിർത്തിയിരിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മാക്സ്മിലൻ പള്ളിപ്പുറത്ത് ആവശ്യപ്പെട്ടു.
Tags : Farmers Federation withdrawal Notification buffer zone Marayur Kanthalur