തിരുവനന്തപുരം: ഭാഷയിലും സാംസ്കാരിക ഇടങ്ങളിലും പൊതു മണ്ഡലങ്ങളിലും സിപിഎം നേതാക്കളുടെ നാവിൽ നിന്നും വീണ വാക്കുകൾ ശുചീകരിക്കാൻ കേരളത്തിൽ സാംസ്കാരിക ഹരിത കർമ സേന രൂപീകരിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയോട് ജനങ്ങൾ തെരുവിലിറങ്ങി ചോദ്യങ്ങൾ ചോദിക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഡീലെന്ന് കേൾക്കുന്പോൾ മുഖ്യമന്ത്രി പ്രകോപിതനാകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പൊതുപരിപാടിയിൽ മുഖ്യന്ത്രിയോട് ചോദ്യം ചോദിക്കാൻ തുനിഞ്ഞ വ്യക്തിയോട് അത് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെയാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത് .
കോലീബി സഖ്യം എന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി തന്നെയാണ് 1977ൽ ആർഎസ്എസ് പിന്തുണയോട് കൂടി ജയിച്ച് എംഎൽഎ ആയത്. ശ്രീ എംന്റെ മധ്യസ്ഥതയിൽ മസ്കറ്റ് ഹോട്ടലിൽ ആർഎസ്എസുമായി ചർച്ച നടത്തിയത് പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മുഖ്യമന്ത്രി മലയാള ഭാഷയക്ക് സംഭാവന ചെയ്ത നിരവധി വാക്കുകളുണ്ട്. ഏറ്റവും ഒടുവിലായി തോമസ് ഐസകാണ് ഇത്തരത്തിലൊരു സംഭാവന നൽകിയത്. ഒരു കലാകാരനെ കോമാളിയെന്ന് വിളക്കുന്ന തരത്തിലേക്ക് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി അധഃപതിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Tags : V D Satheesan Latest News