x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോനം വാംഗ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാം; ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

വെബ് ഡെസ്ക്
Published: July 21, 2026 03:30 PM IST | Updated: July 21, 2026 04:36 PM IST

സോനം വാംഗ്ചുക്

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തിയിരുന്ന സാമൂഹ്യപ്രവർത്തകൻ സോനം വാംഗ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.

സോനം വാംഗ്ചുക്കിനെ ഏത് ആശുപത്രിയിലേക്ക് മാറ്റുന്നതിലും തടസമില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. സോനത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുവാണ് നീക്കം. ഉത്തരവിന് പിന്നാലെ കോടതിക്ക് നന്ദി അറിയിച്ച് അദ്ദേഹത്തിന്‍റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ രംഗത്തെത്തി.

ആരോഗ്യനില വഷളായിരുന്ന സോനത്തെ സമരക്കാർക്കിടയിൽ നിന്ന് കഴിഞ്ഞ ദിവസം ബലപ്രയോഗത്തിലൂടെ ആയിരുന്നു പോലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയ സോനത്തിന്‍റെ ആരോഗ്യനിലയിൽ ആശങ്കയറിയിച്ച് ഗീതാഞ്ജലി ആംഗ്മോ ആയിരുന്നു കോടതിയെ സമീപിച്ചത്.

അതേസമയം തിങ്കളാഴ്ച ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് 70 പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പോലീസ് അടിച്ചോടിച്ചിരുന്നു. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയവർ പ്രതിഷേധം തുടരുകയാണ്.

അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ പാർലമെന്‍റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും സിജെപി അറിയിച്ചു. ഇത് സംബന്ധിച്ച് തീരുമാനം ഉടൻ പ്രഖ്യാപിക്കും.

Tags : SonamWangchuk DelhiHighCourt Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up