തിരുവനന്തപുരം: പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇടതുപക്ഷം മൂന്നാം തവണയും ഭരണത്തില്‍ വരുമെന്നും അധികാര പ്രവേശനത്തിന്‍റെ പ്രഖ്യാപനമാണ് തിങ്കളാഴ്ച നടക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ അത്താണിയായി കാണുന്നത് ഇടതുപക്ഷ സര്‍ക്കാരിനെയാണ്. എല്‍ഡിഎഫ് മാറിയാല്‍ പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ എന്താകുമെന്ന ടെന്‍ഷനുണ്ട്. അവര്‍ക്ക് ലഭിച്ച താങ്ങും തണലും മറക്കില്ല. രാഷ്ട്രീയ ലക്ഷ്യം വച്ച് നടക്കുന്നവരാണ് സര്‍ക്കാര്‍ മാറണം എന്ന് ആഗ്രഹിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസില്‍ ഒരു കോടി തര്‍ക്കങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ വിരുദ്ധ വികാരം അലയടിക്കുന്നു എന്നാണ് യുഡിഎഫ് പറയുന്നത്. ഇല്ലാത്ത കാര്യം ഊതിവീര്‍പ്പിക്കുന്നതാണ് യുഡിഎഫിന്‍റെ വിജയ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.