കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സ്വര്‍ണം കടത്തിയത് എല്‍ഡിഎഫാണെങ്കില്‍ മോഷ്ടിച്ച സ്വര്‍ണം വില്‍ക്കുന്ന കാര്യത്തിലാണ് യുഡിഎഫ് നേതാക്കള്‍ ആരോപണമുനയില്‍ നില്‍ക്കുന്നതെന്നും മോദി കൊച്ചിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് കൺവൻഷനിൽ ആരോപിച്ചു.
വിഘടനവാദ രാഷ്ട്രീയമാണു കോണ്‍ഗ്രസ് കേരളത്തില്‍ പുറത്തെടുത്തിരിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ തീവ്രവാദത്തിനു കാരണക്കാരായ പിഡിപിയുമായി രാഷ്ട്രീയബന്ധം സ്ഥാപിച്ചവരാണ് സിപിഎം.
കേരളത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും ഈ രണ്ടു മുന്നണികളെയും അകറ്റിനിര്‍ത്തണം. അഴിമതിയിലും കുറ്റകൃത്യങ്ങളിലും വര്‍ഗീയത പരത്തുന്നതിലും വികസനം തടയുന്നതിലും വ്യവസായങ്ങള്‍ തകര്‍ക്കുന്നതിലും ഇടത്-വലത് മുന്നണികള്‍ പങ്കാളികളാണെന്നും മോദി കുറ്റപ്പെടുത്തി.
കേന്ദ്രമന്തിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സി. സദാനന്ദൻ മാസ്റ്റർ എംപി, എൻഡിഎ നേതാക്കളായ രാജീവ് ചന്ദ്രശേഖർ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, തുഷാർ വെള്ളാപ്പള്ളി, സാബു എം. ജേക്കബ്, കുരുവിള എം. മാത്യു, അനൂപ് ആന്റണി, അഡ്വ. ഷോൺ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Sabarimala gold theft Sabarimala Gold pali Sabarimala swarna pali Narendra Modi NDA BJP PM Modi