x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഡിഎഫിന് ആശ്വാസം; കുട്ടനാട്ടിലെ വിമതൻ പത്രിക പിന്‍വലിക്കും


Published: March 26, 2026 11:16 AM IST | Updated: March 26, 2026 11:25 AM IST

ആലപ്പുഴ: കുട്ടനാട്ടില്‍ സ്വതന്ത്രനായി മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയ ഡിസിസി വൈസ് പ്രസിഡന്‍റ് സജി ജോസഫ് പത്രിക പിന്‍വലിക്കും. കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസിൽ നിന്ന് ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സജി ജോസഫ് വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചത്.

തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയെ തുടർന്നാണ് പത്രിക പിൻവലിക്കാൻ അദ്ദേഹം തീരുമാനിച്ചത്. യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസിലെ റെജി ചെറിയാനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന് കുട്ടനാട് സീറ്റ് നഷ്ടമായത്. ഇത്തവണ സീറ്റ് പിടിച്ചെടുക്കാമെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടൽ.

Tags : election kuttanad nomination withdraw

Recent News

Corehub Up