x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെസിയുടെ പേരിൽ തട്ടിപ്പ്: ജിഎസ്ടി എസ്ഐടി കളത്തിൽ

കെ. ഇന്ദ്രജിത്ത്
Published: August 29, 2026 03:11 AM IST | Updated: August 29, 2026 03:11 AM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: അർജന്‍റൈൻ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്നു പറഞ്ഞു തട്ടിപ്പു നടത്തിയ സംഭവത്തിൽ തുടരന്വേഷണത്തിന് ജിഎസ്ടി പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞ ദിവസം സർക്കാരിലേക്ക് പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് കൈമാറിയ കോടികളുടെ ഇടപാടുകളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ജിഎസ്ടി എസ്ഐടി തുടങ്ങിയത്.

ഇതിന്‍റെ ഭാഗമായി സ്പോണ്‍സറായ കേരളത്തിലെ കമ്പനിക്ക് 206.9 കോടി രൂപ കൈമാറിയ ചെന്നൈ ആസ്ഥാനമായുള്ള രണ്ടു ധനകാര്യ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും. ഒരു സ്ഥാപനം 133.64 കോടിയും മറ്റൊരു സ്ഥാപനം 73.26 കോടി രൂപയും സ്പോണ്‍സറായ കമ്പനിക്ക് കൈമാറിയതായാണ് ജിഎസ്ടി എസ്ഐടി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. ഈ പണമാണ് പിന്നീട് വിദേശത്തേക്കു കടത്തിയെന്നു കണ്ടെത്തിയത്.

കൈമാറിയ തുകയുടെ ഉറവിടവും എന്തിനുവേണ്ടി കൈമാറി എന്നതു സംബന്ധിച്ചുമാണ് തുടരന്വേഷണം നടക്കുന്നത്. വായ്പ ഇനത്തിലാണോ അതോ മത്സരം നടക്കുമ്പോൾ പരസ്യ ഇനത്തിലാണോ, മത്സരത്തിന്‍റെ ഉപകരാറുകളുടെ ഭാഗമായിട്ടാണോ എന്നീ ചോദ്യങ്ങൾക്കാണ് ഇരു കമ്പനികളും സ്പോണ്‍സറും ഉത്തരം നൽകേണ്ടി വരിക. വിദേശത്തേക്കു കടത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിക്കും. ഇതു സംബന്ധിച്ച ധാരണാപത്രങ്ങളും അനുബന്ധ രേഖകളും ഹാജരാക്കാനും നിർദേശിക്കും. വിശദ അന്വേഷണത്തിന് ഇരു കമ്പനികൾക്കും നോട്ടീസ് നൽകുന്ന നടപടികളും പൂർത്തിയായി.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അന്വേഷണം നടക്കുന്നതിനിടെയും സർക്കാർ ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ ഏജൻസികളെയോ സിബിഐയെയോ ഏൽപിക്കാൻ തയാറെടുക്കുന്നതിനുമിടെയാണ് ജിഎസ്ടി എസ്ഐടി തുടരന്വേഷണം നടത്തുന്നത്. അർജന്‍റൈൻ ഫുട്ബോൾ ടീമിനെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര ബന്ധങ്ങൾ ഉള്ള സാഹചര്യത്തിൽ സിബിഐക്ക് കൈമാറുന്നതാണ് ഉചിതമെന്ന നിയമോപദേശവും സർക്കാരിനു മുന്നിലുണ്ട്.

എന്നാൽ, മുൻ സർക്കാരിന്‍റെ കാലത്തു നടന്ന തട്ടിപ്പുമായി ബന്ധമുള്ള രാഷ്‌ട്രീയ-ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്താൻ സംസ്ഥാന വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണം ആവശ്യമാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അടുത്ത ദിവസംതന്നെ അന്തിമതീരുമാനം കൈക്കൊള്ളും. ധന അഡീഷണൽ ചീഫ് സെക്രട്ടറിയും ജിഎസ്ടി കമ്മീഷണറും ഓണാവധിയിൽ ആയ സാഹചര്യത്തിലാണ് അന്വേഷണ തീരുമാനം വൈകുന്നതെന്നും സൂചനയുണ്ട്.

ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം നടത്തിയ ജിഎസ്ടി പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ 20ന് ജിഎസ്ടി കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Tags : Scam MessiName GST SIT Field Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up