x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്ഐ പെപ്പർ സ്പ്രേ അടിച്ച സംഭവം; സർക്കാർ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ


Published: May 20, 2026 11:18 PM IST | Updated: May 20, 2026 11:18 PM IST

 തിരുവനന്തപുരം: വിവാഹമോചന കേസ് കുടുംബ കോടതിയിൽ നടക്കുന്നതിനിടയിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്കു സന്ദേശമയച്ചുവെന്ന പേരിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഭർത്താവിന്‍റെ കണ്ണിൽ എസ്ഐ പെപ്പർ സ്പ്രേ പോലുള്ള ഏതോ ദ്രാവകം അടിച്ചെന്ന പരാതിയിൽ സർക്കാർ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

രണ്ടു മാസത്തിനകം നഷ്ടപരിഹാരം നൽകിയ ശേഷം എസ്ഐയിൽ നിന്നു സർക്കാരിനു തുക നിയമാനുസൃതം ഈടാക്കാമെന്നും ഉത്തരവിൽ പറഞ്ഞു. രണ്ടു മാസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ഈ കാലയളവിന് എട്ടു ശതമാനം പലിശ നൽകണം.

സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം സംസ്ഥാന പോലീസ് മേധാവി കമ്മീഷനിൽ സമർപ്പിക്കണം. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷൻ നിർദേശം നൽകിയത്. 2023 ഒക്ടോബർ ഒന്പതിനു ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ചിറയിൻകീഴ് കുറക്കട സ്വദേശി ശ്രീനാഥിന്‍റെ പരാതിയിലാണ് നടപടി.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നു കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. പരാതിക്കാരനുമായുള്ള സംഭാഷണത്തിൽ പ്രകോപിതനായ എസ്ഐ കണ്ണൂകൾക്കു നീറ്റലുണ്ടാകുന്ന വിധത്തിൽ ഏതോ ദ്രാവകം മുഖത്തേക്കു സ്പ്രേ ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറഞ്ഞു. മർദനമേറ്റതിനു തെളിവില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. തുടർന്ന് അന്വേഷണം മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗത്തിലെ പോലീസ് സൂപ്രണ്ടിനു കമ്മീഷൻ കൈമാറി.

പരാതിക്കാരൻ എസ്ഐയുടെ മുറിയിൽ നിന്നു കരഞ്ഞു കൊണ്ടാണ് ഇറങ്ങിയതെന്നും വാഷ് ബേസിൻ എവിടെയാണെന്നു ചോദിച്ചതായും പോലീസ് സാക്ഷികൾ മൊഴി നൽകിയതായി അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞു. തുടർന്ന് ചികിത്സ തേടിയ മെഡിക്കൽ കോളജിലും കണ്ണാശുപത്രിയിലും പെപ്പർ സ്പ്രേ അടിച്ചതായി പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്. കണ്ണിൽ ചുവപ്പു നിറമുണ്ടായിരുന്നെന്നും പെപ്പർ സ്പ്രേ അടിച്ചാൽ ഇപ്രകാരം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ചികിത്സിച്ച ഡോക്ടർ മൊഴിനൽകി. എന്നാൽ എസ്ഐ ആരോപണങ്ങൾ നിഷേധിച്ചു.

എസ്ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതിന്‍റെ അടിസ്ഥാനത്തിൽ എസ്ഐക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇരിങ്ങാലക്കുട ഡിവൈഎസ്പി അന്വേഷണം നടത്താൻ ഉത്തരവായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. പരാതിക്കാരന്‍റെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

Tags : pepper spray SI Government Human Rights Commission

Recent News

Corehub Up