പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്തി. ഇന്നലെ രാവിലെയാണ് അഞ്ചംഗസംഘം സന്നിധാനത്തെത്തിയത്.
മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് സൂചന. കട്ടിളപ്പാളി കവർന്ന കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ വാസുവിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി തെളിവ് ശേഖരിക്കാൻ ലക്ഷ്യമിട്ടാണ് സംഘമെത്തിയത്.
പരമാവധി തെളിവുകൾ ശേഖരിച്ചശേഷം വാസുവിനെ അറസ്റ്റിലേക്ക് നീങ്ങാനാണ് തീരുമാനമെന്നാണ് വിവരം. സംഘം സ്ട്രോംഗ് റൂമിലും പരിശോധന നടത്തി. ശ്രീകോവിൽ വാതിൽ നിർമാണത്തിലും ഹൈ ക്കോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിനെയും സംഘം ഉടൻ ചോദ്യം ചെയ് തേ ക്കും. ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ ചോദ്യം ചെയ്തിരുന്നു. എ.പദ്മകുമാർ പ്രസിഡന്റായ ബോർഡിൽ അംഗമായിരുന്നു വിജയകുമാർ.
Tags : SIT team Sabarimal gold theft