x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ. സുധാകരനെ അനുനയിപ്പിക്കാൻ സണ്ണി ജോസഫ്; ഡൽഹിയിലെ ഫ്ലാറ്റിലെത്തി കൂടിക്കാഴ്ച നടത്തി


Published: March 12, 2026 07:55 PM IST | Updated: March 12, 2026 08:59 PM IST

ന്യൂഡൽഹി: ലോക്സഭാ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കെ. സുധാകരനെയും അടൂർ പ്രകാശിനെയും കണ്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഡൽഹിയിലെ സുധാകരന്‍റെ ഫ്ലാറ്റിലെത്തിയാണ് സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തിയത്.

കണ്ണൂരിൽ താൻ തന്നെ മത്സരിക്കുമെന്ന് കെ. സുധാകരൻ സ്വയം പ്രഖ്യാപിച്ചതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. എം.പിമാർ ആരും തന്നെ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡിന്‍റേതാണെന്നും സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എംപിമാർ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന പൊതുനിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ കണ്ണൂരിൽ മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് സുധാകരൻ ആവർത്തിച്ചു. സുധാകരന് മാത്രം ഇളവ് നൽകിയാൽ മറ്റ് എം.പിമാരും ഇതേ ആവശ്യവുമായി എത്തുമെന്ന് നേതൃത്വം ഭയക്കുന്നു.

കണ്ണൂരിൽ സുധാകരന് പകരം അമൃത രാമകൃഷ്ണൻ, ടി.ഒ. മോഹനൻ എന്നിവരുടെ പേരുകൾ പാർട്ടി പരിഗണിക്കുന്നതായി സൂചനയുണ്ട്. ആറ്റിങ്ങലിൽ വീണ്ടും മത്സരിക്കാൻ സന്നദ്ധത അറിയിച്ച അടൂർ പ്രകാശുമായും സണ്ണി ജോസഫ് സംസാരിച്ചു. സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി എംപിമാരുടെ പ്രതിഷേധം തണുപ്പിക്കാനാണ് കെപിസിസി അധ്യക്ഷൻ നേരിട്ടെത്തിയത്.

അന്തിമ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സണ്ണി ജോസഫ് നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഇതിനിടെ, പാർട്ടിക്കുള്ളിലെ ഈ ഭിന്നത വരും ദിവസങ്ങളിൽ പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്കയും ഒരു വിഭാഗം നേതാക്കൾക്കുണ്ട്.

Tags : Sunny Joseph K. Sudhakaran

Recent News

Corehub Up