x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വലതുഭാഗത്ത് ഇരിക്കുന്നവർ


Published: March 18, 2026 01:12 AM IST | Updated: March 18, 2026 01:12 AM IST

"ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം നീ എന്‍റെ വലത്തു ഭാഗത്തിരിക്കുക'

(സങ്കീ 110:1). നോന്പുകാലം നമ്മുടെ എല്ലാ ശത്രുക്കളെയും നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതുവരെ പ്രാർഥനയിലും ഉപവാസത്തിലും ദാനധർമങ്ങളിലും ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുന്ന ഒരു കാലമാണ്. മർക്കോസിന്‍റെ സുവിശേഷം 1:13ൽ കർത്താവിന്‍റെ പരീക്ഷണത്തെക്കുറിച്ചു പറയുന്പോൾ അവൻ മരുഭൂമിയിലെ വന്യമൃഗങ്ങളുടെ കൂടെ ആയിരുന്നു എന്നു പ്രത്യേകം സുവിശേഷം സൂചിപ്പിക്കുന്നുണ്ട്.

നമ്മുടെ അധമവാസനകളെയും മനുഷ്യത്വരഹിത പെരുമാറ്റങ്ങളെയും അതിനു പ്രേരിപ്പിക്കുന്ന സ്വഭാവ ദുർഗുണങ്ങളെയും നിയന്ത്രണവിധേയമാക്കുന്നതിന്‍റെ പശ്ചാത്തലത്തിൽകൂടിയാകാം “ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം നീ എന്‍റെ വലതുഭാഗത്ത് ഇരിക്കുക” എന്നു സങ്കീർത്തന വചനം വിവക്ഷിക്കുന്നത്. ആ രീതിയിൽ വ്യാഖ്യാനിക്കുന്പോൾ നോന്പുകാലത്തിന്‍റെ പശ്ചാത്തലത്തിൽ ഈ വചനം കുറച്ചുകൂടി അർഥപൂർണമാണ്.

വേണ്ട ഫലങ്ങൾ

കർത്താവിന്‍റെ വലതുഭാഗത്ത് ഇരിക്കുക എന്നു പറയുന്പോൾ ആ വലതുഭാഗത്ത് ഇരിക്കാനുള്ള യോഗ്യത, അതിന്‍റെ അച്ചടക്കവും ആശയടക്കങ്ങളും ആത്മീയ ചൈതന്യവും ഒരു വ്യക്തി ആർജിക്കുന്നതുകൂടി വിവക്ഷിക്കുന്നുണ്ട്. ഈ വിഷയംതന്നെ മറ്റൊരു തരത്തിൽ പറയാം. നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകളുടെയും രോഗങ്ങളുടെയും ഒറ്റപ്പെടലിന്‍റെയും ഇടം കിട്ടാത്തതിന്‍റെയും മറ്റു തരത്തിലുള്ള ഞെരുക്കങ്ങളുടെയുമൊക്കെ ശത്രുക്കളെ ദൈവം നമ്മുടെ കാൽച്ചുവട്ടിൽ എത്തിക്കും. പക്ഷേ, അതിനുള്ള മാർഗം ആ കാലങ്ങളിലെല്ലാം ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുക എന്നതാണ്. ക്ഷമ, ദയ, നന്മ, വിശ്വസ്തത, ആത്മസംയമനം തുടങ്ങി പരിശുദ്ധാത്മാവിന്‍റെ ഫലങ്ങൾ ഉള്ളവർക്കാണ് ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കാൻ യോഗ്യതയുള്ളത്.

അപ്പോൾ വലതുഭാഗത്ത് ഇരിക്കുക എന്നു പറയുന്പോൾ വെറുതെ കയറി അവിടേക്ക് ഇരിക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. വലതുഭാഗത്ത് ഇരിക്കാനുള്ള യോഗ്യത നേടുന്നത് (ഗലാ 5:22) തിരുവചനം അനുസരിച്ചുകൂടിയാണ്. അതിനെതിരായിട്ടുള്ള മദ്യപാനം, മദിരോത്സവം അവയും അവയ്ക്കു സമാനമായ മറ്റ് സ്വഭാവ ദൂഷ്യങ്ങളും (ഗലാ 5:19) ആശയടക്കങ്ങളിലൂടെയും ആത്മശക്തീകരണത്തിലൂടെയും മനുഷ്യൻ തരണം ചെയ്യേണ്ട കാലം കൂടിയാണിത്. നമ്മുടെ തിന്മകളെ, നമ്മൾ അനുഭവിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കുന്ന രീതിയിൽ നമ്മൾ ദൈവത്തോടു ചേർന്നുനിൽക്കണം. അപ്പോഴാണ് ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുക. അതിനു സഹായിക്കുന്നതാണ് നോന്പുകാലം എന്നുകൂടി ഈ വചനത്തിന് അർഥമുണ്ട്.

Tags : Hridayavazhi Kalvari

Recent News

Corehub Up