x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിശ്വാസം വിറ്റഴിക്കുന്നവർ

ഹൃദയവഴി കാൽവരി-15 / ഫാ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ
Published: March 2, 2026 05:31 AM IST | Updated: March 2, 2026 10:01 AM IST

കഴിഞ്ഞ ദിവസം നേരത്തേ പരിചയമുള്ള ഒരു കച്ചവടക്കാരനെ കണ്ടു. നെറ്റിയിൽ കളഭവും മറ്റും ചാർത്തിയിട്ടുണ്ട്. ക്രൈസ്തവനായിരുന്ന ഇദ്ദേഹം മതം മാറിയോയെന്നു തോന്നിപ്പോയി. അപ്പോഴാണ് അദ്ദേഹത്തിന്‍റെ കടയിലേക്ക് എന്നെ ക്ഷണിച്ചത്. ഇതോടെ ഒരു കാര്യം മനസിലായി. ആൾ മതം മാറിയിട്ടൊന്നുമില്ല. കടയിലെ ചില സാധനങ്ങൾ വിറ്റുപോകാനുള്ള പുള്ളിക്കാരന്‍റെ മാർക്കറ്റിംഗ് തന്ത്രമാണ് ഈ കുറിയിട്ടു നിൽക്കൽ!

അയാളെ ഒന്നുകൂടി നോക്കിയ എനിക്കു ചിരിയാണ് വന്നത്. ഒപ്പം സഹതാപവും. പണമുണ്ടാക്കാൻ മനുഷ്യൻ എന്തൊക്കെ നാടകങ്ങളാണ് നടത്തുന്നത്. ഭൗതികനേട്ടത്തിനു വേണ്ടി സ്വന്തം വിശ്വാസത്തെപ്പോലും മറച്ചുവയ്ക്കാനോ തള്ളിപ്പറയാനോ ചിലർ മടിക്കുന്നില്ല.

തള്ളിപ്പറയുമ്പോൾ

മത്തായി 4:8ൽ, ഈശോയെ പിശാച് ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി ലോകത്തിലെ എല്ലാ ആഡംബരങ്ങളും അധികാരസ്ഥാനങ്ങളും ഭ്രമിപ്പിക്കുന്ന എല്ലാ ഇടങ്ങളും ഒരുമിച്ച് കാണിക്കുന്ന രംഗമുണ്ട്. എന്നിട്ടു പറയുന്നു, ഇതിന്‍റെ മഹത്വമെല്ലാം നിനക്കു ഞാൻ തരാം, ഒരു വ്യവസ്ഥ മാത്രം, നീ സാഷ്ടാംഗം വീണ് എന്നെ ആരാധിക്കണം. യേശു തത്ക്ഷണം അവനെ പ്രതിരോധിച്ചുപറഞ്ഞു: നിന്‍റെ ദൈവമായ കർത്താവിനെ മാത്രം ആരാധിക്കണമെന്ന് എഴുതപ്പെട്ടിരിക്കുന്നു.

വിശ്വസിക്കുന്നതിനെ പലപ്പോഴും ഭൗതിക നേട്ടത്തിനുവേണ്ടി തള്ളിപ്പറയുന്നവർ, ഉള്ളിൽ വിശ്വാസം ഇല്ലെങ്കിലും തന്നെത്തന്നെ വിറ്റഴിക്കാനും ജീവിതത്തിൽ നേട്ടം ഉണ്ടാക്കാനും വേണ്ടി വേഷം കെട്ടുന്നവർ, വിശ്വാസമില്ലെങ്കിലും ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ട് വിശ്വാസിയെന്നു നടിച്ച് ഉത്പന്നം വിറ്റഴിക്കാൻ ശ്രമിക്കുന്നവർ... ഇങ്ങനെ പലരെയും കാണാം. പല നിരീശ്വരവാദികളും അടിസ്ഥാനപരമായ തങ്ങളുടെ ഉത്പന്നങ്ങളെ പൊതുസമൂഹത്തിൽ മാക്സിമം വിറ്റഴിക്കാൻ എടുക്കുന്ന നിലപാട് മാത്രമാണ് അവരുടെ നിരീശ്വരവാദമെന്നു തോന്നിപ്പോകും.

വലിയ വില

സെലിബ്രിറ്റികൾ പലപ്പോഴും തങ്ങളുടെ വിശ്വാസത്തെ തള്ളിപ്പറയുന്നത് പ്രവർത്തിക്കുന്ന മേഖലയിൽ, പൊതുസമൂഹത്തിൽ ചില വിഭാഗങ്ങളുടെ പിന്തുണയും സ്വീകാര്യതയും സ്വന്തമാക്കാനാണ്. എന്നാൽ, ലോകത്തിന്‍റെ മഹത്വം നേടാൻ അവർ കൈവിടുന്നതു സ്വന്തം ആത്മാവിന്‍റെ വില തന്നെ. ഇതു വലിയവരിൽ മാത്രമല്ല, ചെറിയവരിലും കാണാം. വിശ്വാസത്തിനു വലിയ വില കൊടുക്കേണ്ടി വരുമെന്നുള്ള സൂചനയാണ് ഈശോ നൽകിയിട്ടുള്ളത്.


സ്നാപക യോഹന്നാന്‍റെ കാലം മുതൽ ദൈവരാജ്യം ബലപ്രയോഗത്തിനു വിധേയമായിരിക്കുന്നുവെന്ന് ഈശോ പറഞ്ഞതും ഇതേ അർഥത്തിലാണ്. നൽകപ്പെട്ട വിശ്വാസം ദൈവത്തിന്‍റെ ദാനമാണെന്നു തിരിച്ചറിഞ്ഞ് അതിന്‍റെ പരിപോഷണത്തിനായി ചില കാര്യങ്ങൾ നഷ്ടപ്പെട്ടാലും സാരമില്ല എന്നു കരുതിയവരുടെ ചരിത്രങ്ങൾ നമ്മെ പ്രചോദിപ്പിക്കണം. അതിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ നീണ്ട നിരയാണ് വിശ്വാസികളുടെ ആസ്തിയും ആവേശവും. വിശ്വാസത്തിന് എതിരേയുള്ള പ്രലോഭനങ്ങൾ അതിജീവിക്കാൻ ഈ നോന്പുകാലം നമുക്കു കരുത്തേകട്ടെ.

Tags : betray the faith

Recent News

Corehub Up