x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്‍റെ ആയുധമാകരുത്': കെ. ബിജുവിന്‍റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി ബ്യൂറോ
Published: July 10, 2026 02:58 PM IST | Updated: July 10, 2026 02:58 PM IST

കെ. ബിജു ഐഎഎസ് (File photo)

കൊച്ചി: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയിലെ വിവാദ പ്രോസിക്യൂഷന്‍ ഉത്തരവില്‍ കെ. ബിജു ഐഎഎസിന്‍റെ മാപ്പപേക്ഷ ഹൈക്കോടതി തള്ളി. പുതിയ മാപ്പപേക്ഷയുടെ സത്യവാഗ്മൂലം പുതുക്കി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കോടതിയോട് ഏറ്റുമുട്ടിയാല്‍ സര്‍ക്കാരിന് രക്ഷിക്കാനാവില്ലെന്നും സര്‍ക്കാരിന്‍റെ ആയുധമാകരുത് എന്നും ബിജുവിനോട് കോടതി പറഞ്ഞു.

കോടതി നിര്‍ബന്ധിച്ചതിനാല്‍ സമയം കിട്ടിയില്ല എന്നായിരുന്നു ബിജുവിന്‍റെ ആദ്യ ഉത്തരവിലെ വിശദീകരണം. അതുകൊണ്ട് ഈ ഭാഗത്തില്‍ വ്യക്തത ഉണ്ടാക്കിയ ഒരു മാപ്പപേക്ഷ പുതിയത് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ച ഘട്ടത്തില്‍ അതിരൂക്ഷ വിമര്‍ശനമാണ് കെ. ബിജുവിനെതിരെ ജസ്റ്റീസ് എ. ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉയര്‍ത്തിയത്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ നടപടിയാണ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തു നിന്നുണ്ടായതെന്നും ഉദ്യോഗസ്ഥന്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു.

ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്‍ ഉള്‍പ്പെട്ട കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയുള്ള ആദ്യ ഉത്തരവില്‍ ഹൈക്കോടതി വിരുദ്ധ പരാമര്‍ശം ഉണ്ടായിരുന്നു. ഹൈക്കോടതിയുടെ സമ്മര്‍ദം മൂലം പ്രോസിക്യൂഷന് അനുമതി നല്‍കുന്നുവെന്നായിരുന്നു ആദ്യത്തെ ഉത്തരവിലുണ്ടായിരുന്നത്.

സര്‍ക്കാര്‍ ഉത്തരവ് ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പേ പ്രതികളുടെ കൈകളില്‍ എത്തിയതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതികളെ സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നും കോടതി സംശയിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Tags : HighCourt KBiju Apology

Recent News

Corehub Up