x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎം അതിക്രമങ്ങളെ അപലപിച്ച് വി.ഡി. സതീശൻ, എം.വി. ഗോവിന്ദനും മന്ത്രി വീണാ ജോർജും പച്ചക്കള്ളം പറയുന്നു


Published: February 26, 2026 10:53 AM IST | Updated: February 26, 2026 10:53 AM IST

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന് എതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ സമരം തികച്ചും സമാധാനപരമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോഗ്യമന്ത്രിയുടെ അടുത്തേക്ക് ഒരു കെഎസ്‌യു പ്രവർത്തകരും പോയിട്ടില്ല. കെഎസ്‌യു പ്രവർത്തകരുടെ അടുത്തേയ്ക്ക് മന്ത്രി വീ ണാ ജോർജ് ആക്രോശിച്ച് കൊണ്ടുവരികയാണ് ഉണ്ടായത്. പോലീസ് ഇവരെ തടയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. റെയിൽവേ പോലീസ് ഇന്നലെ നടന്ന ദൃശ്യങ്ങൾ പരിശോധിച്ചു എന്നിട്ടും കെസ്‌യു പ്രവർത്തകർക്ക് എതിരെ ഒരു തെളിവും കണ്ടെത്താനായില്ല.

മന്ത്രിയുടെ കയ്യിലെ പരുക്ക് നേരത്തെ ഉണ്ടായിരുന്നു. അത് ഇന്നലെ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിന് ശേഷം ഉണ്ടായതല്ല. ആരോഗ്യമന്ത്രി തട്ടിവിട്ട പച്ചക്കള്ളത്തിന്‍റെ പുറത്ത് കേരളത്തിൽ വ്യാപകമായ അക്രമങ്ങളാണ് സിപിഎം പ്രവർത്തകർ‌ അഴിച്ചുവിട്ടത്. കോൺഗ്രസ് ഓഫീസ് അക്രമിക്കുകയും കോൺഗ്രസിന്‍റെ പുതുയുഗ യാത്രയുടെ ച്രചരണ സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രിക്കെതിരെ ഏതെങ്കലും തരത്തിലുള്ള അക്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ തെളിവുമായി വരട്ടെയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

ആരോഗ്യമന്ത്ര ഇപ്പൊൾ കേരളത്തിൽ പരിഹാസ്യ കഥാപാത്രം ആണ്. സർക്കാരിനും ആരോഗ്യ മന്ത്രിക്കും എതിരെയുള്ള ആരോപണങ്ങൾ വഴിത്തിരിച്ചു വിടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സിപിഎമ്മിന്‍റെ വികസന മുന്നേറ്റ ജാഥ പൊളിഞ്ഞു പോയതിന്‍റെ വിഷമാണ് കോൺഗ്രസിന്‍റെ പുതുയുട യാത്രയ്ക്ക് എതിരെ തീർക്കുന്നത്. കെഎസ്‌യു പ്രവർത്തകർ ആരോഗ്യമന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിച്ചുവെന്നും കൈ പിടിച്ച് വലിച്ചുവെന്നും മറ്റുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ആരോപണങ്ങളെയും വി.ഡി. സതീശൻ ശക്തമാ യി അപലപിച്ചു.

 

Tags : V.D. Satheesan M.V. Govindan Veena George

Recent News

Corehub Up