x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വലിയങ്ങാടി അപകടം; കർശന നടപടികളുമായി കോർപറേഷൻ


Published: February 26, 2026 08:01 AM IST | Updated: February 26, 2026 08:01 AM IST

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നുവീണ് നാല് പേർ മരിച്ച സംഭവത്തിന് പിന്നാലെ കർശന നടപടികൾക്കൊരുങ്ങി കോഴിക്കോട് കോർപറേഷൻ. അപകടത്തെ തുടർന്ന് കോർപറേഷന്‍റെ എല്ലാ കെട്ടിടങ്ങളും പരിശോധിക്കാനാണ് തീരുമാനം.

നേരത്തെ കാലപ്പഴക്കമുണ്ടെന്ന് കണ്ടെത്തിയ 16 കെട്ടിടങ്ങളിൽ പരിശോധന തുടരുകയാണ്. ഇതിൽ രണ്ട് കെട്ടിടങ്ങൾ അപകടാവസ്ഥയിൽ തുടരുന്നതായി കണ്ടെത്തിയിരുന്നു. ഈ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനാണ് തീരുമാനം.

നാല് പേർക്ക് ജീവൻ നഷ്ടമായ അപകടത്തിലെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കാനിരിക്കെ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തുമെന്നും കോർപറേഷൻ അറിയിക്കുന്നു. അപകടം ചർച്ച ചെയ്യാൻ ഇന്ന് കൗൺസിൽ യോഗവും ചേരുന്നുണ്ട്.

കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നുവീണ് അത്തോളി സ്വദേശി ബഷീര്‍, അഷ്റഫ്, തിരുവങ്ങൂര്‍ സ്വദേശി വിനോദന്‍, കിണാശേരി സ്വദേശി ജബാര്‍ എന്നിവരാണ് മരിച്ചത്.

Tags : Valiyangadi calicut Corporation death

Recent News

Corehub Up