x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആറന്മുളയില്‍ വീണ തന്നെ മത്സരിച്ചേക്കും; ഭര്‍ത്താവിനെ തള്ളി സിപിഎം


Published: March 4, 2026 12:19 PM IST | Updated: March 4, 2026 12:29 PM IST

പത്തനംതിട്ട: ആറന്മുളയില്‍ വീണാ ജോര്‍ജ് തന്നെ സ്ഥാനാര്‍ഥിയാകണമെന്നാവശ്യവുമായി സിപിഎം. മന്ത്രിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് അവരുടെ ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ മാസങ്ങള്‍ക്കു മുമ്പേ അറിയിച്ചിരുന്നു.

കുട്ടികളുടെ വിദ്യാഭ്യാസം അടക്കം കുടുംബവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളാണ് മാറിനില്‍ക്കാന്‍ കാരണമായി പറയുന്നതൈന്നാണ് സൂചന. കുടുംബാംഗങ്ങളില്‍ ചിലരും ഈ ആവശ്യത്തോടു യോജിച്ചിരുന്നു. ഇക്കാര്യത്തില്‍ ആരും പരസ്യ പ്രതികരണത്തിനു തയാറായിട്ടുമില്ല.

ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും നാളെ സംസ്ഥാന കമ്മിറ്റിയിലും സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകാനിരിക്കെ ആറന്മുളയുടെ കാര്യത്തില്‍ അനിശ്ചിതത്വം ഇല്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. രണ്ടുതവണ ആറന്മുള എംഎല്‍എയായ വീണയ്ക്ക് മൂന്നാമതൊരു ടേം കൂടി വേണ്ടെന്ന് ഭര്‍ത്താവ് ജോര്‍ജ് ജോസഫ് മാസങ്ങള്‍ക്കുമുമ്പേ സിപിഎം നേതാക്കളെ അറിയിച്ചിരുന്നതാണെന്ന് പറയുന്നു. എന്നാല്‍ ഇതു മുഖവിലയ്‌ക്കെടുക്കാതെയാണ് സിപിഎം നീങ്ങിയത്.

ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ ആറന്മുളയില്‍ വീണാ ജോര്‍ജ് തന്നെ മത്സരിക്കുമെന്ന സൂചനയും നല്‍കി. പിന്നീടു ജില്ലാ കമ്മിറ്റി ഔദ്യോഗികമായി നല്‍കിയ പട്ടികയിലും ആറന്മുളയില്‍ ഒരു പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ഥാനാര്‍ഥിത്വത്തിന് അന്തിമ അനുമതി ആകുന്ന ഘട്ടത്തിലാണ് പുതിയ വിവാദങ്ങളുണ്ടായത്. ഇത് കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ചിലര്‍ ഉന്നയിച്ചെങ്കിലും പാര്‍ട്ടിയില്‍ ചര്‍ച്ച പോലുമുണ്ടായില്ല.

വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടിരിക്കുകയാണ്. വീണാ ജോര്‍ജ് സംസ്ഥാന സമിതിയില്‍ ക്ഷണിതാവു കൂടിയായതിനാല്‍ വിഷയം ആദ്യം അവിടെ ചര്‍ച്ച ചെയ്യട്ടേയെന്നതായിരുന്നു കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കിന്‍റെ നിലപാട്. രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് ഇനി സീറ്റില്ലെന്ന സിപിഎമ്മിന്‍റെ മുന്‍കാല തീരുമാനങ്ങളെയെല്ലാം മാറ്റിനിര്‍ത്തി ഇത്തവണ ആദ്യം തന്നെ വീണാ ജോര്‍ജ് എന്ന ഒറ്റപ്പേരിലാണ് ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്രയും കാലം മുന്നോട്ടു പോയത്. മറിച്ചൊരാലോചന ഇതേവരെ പാര്‍ട്ടിതലത്തില്‍ ഉണ്ടായിട്ടില്ല.

കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവ വികാസങ്ങളേ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന മന്ത്രി ഇന്നലെ മുതല്‍ മണ്ഡലത്തില്‍ സജീവമാണ്. കഴുത്തിന് കോളര്‍ ധരിച്ചാണ് യാത്രകള്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജിന്‍റെ സോഷ്യല്‍ മീഡിയ പ്രചാരണം നിയന്ത്രിച്ചിരുന്ന ടീമും ഇന്നലെ മുതല്‍ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.

സംസ്ഥാന നേതാക്കള്‍ ഇടപെട്ട് വീണാ ജോര്‍ജിനെ തന്നെ രംഗത്തിറങ്ങുമെന്ന സൂചനയാണ് ജില്ലയിലെ സിപിഎം നേതാക്കളും നല്‍കുന്നത്.

 

Tags : Veena George Aranmula CPIM LDF

Recent News

Corehub Up