പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
തിരുവനന്തപുരം: ഗവർണർ ആർ.വി. ആർലേക്കറിന്റെ സമീപനത്തിനെതിരേ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും മറികടന്നു സംസ്ഥാന പൊലിസ് മേധാവിയെ ഗവർണർ നേരിട്ടു വിളിച്ചുവരുത്തിയത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ തത്വങ്ങളുടെ ലംഘനവുമാണെന്നു പിണറായി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശനിർദേശങ്ങൾക്കനുസരിച്ചാണ്. 2016ലെ നബാം റിബയ കേസിലെ സുപ്രീംകോടതി വിധിപ്രകാരം, ഭരണഘടനയിലെ ആർട്ടിക്കിൾ 163 ഗവർണർക്ക് അനിയന്ത്രിത വിശേഷാധികാരങ്ങൾ നൽകുന്നില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
വകുപ്പു മന്ത്രിയുടെ അനുമതിയോടെയാണോ പൊലിസ് മേധാവി ഗവർണറെ കണ്ടതെന്ന കാര്യം വ്യക്തമാകേണ്ടതുണ്ട്.സർക്കാർ പാലിക്കുന്ന മൗനം വിധേയത്വമായി ഗവർണർ കാണുന്നു.
സർക്കാരിന്റെ ഭരണഘടനാപരമായ ഫെഡറൽ അധികാരങ്ങളെയാണ് ഗവർണർ വെല്ലുവിളിക്കുന്നത്. ഇത് സംസ്ഥാന സർക്കാരും ഗവർണറുമായുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ പേരിൽ ബലികൊടുക്കാനുള്ളതല്ല. ഈ അമിതാധികാര പ്രവണതകൾക്കും ഭരണഘടനാ ലംഘനങ്ങൾക്കും മുന്നിൽ ഒരക്ഷരം മിണ്ടാൻപോലും യുഡിഎഫ് സർക്കാർ ഭയപ്പെടുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
Tags : PinarayiVijayan RVArlekar Governor Approach Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash