x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാര്യയെ കാണണം : മാവോയിസ്റ്റ് മാരപ്പ കോടതിയിലേക്ക്


Published: May 4, 2026 09:25 PM IST | Updated: May 4, 2026 09:25 PM IST

മഞ്ചേരി: ഭാര്യയുമായി കൂടിക്കാഴ്ചക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് മാരപ്പ മഞ്ചേരി യുഎപിഎ കോടതിയെ സമീപിച്ചു. വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കഴിയുന്ന കര്‍ണ്ണാടക റായ്ചാല്‍ മാന്‍വി അറോളി ദൊഡ്ഡമഹാദേവപ്പ മകന്‍ മാരപ്പ എന്ന ജയണ്ണ (51)യാണ് വിയ്യൂര്‍ വനിതാ ജയിലില്‍ കഴിയുന്ന കര്‍ണ്ണാടക ബെല്‍ത്തങ്ങാടി കുത്‌ലുരു കൊട്ടിയാന്തടുക്കമനൈ ബാബു മേലേക്കുടിയയുടെ മകള്‍ സുന്ദരി എന്ന ഗീത എന്ന ബിത്രു (33)യെ കാണണമെന്ന ആവശ്യവുമായി നീതിപീഢത്തെ സമീപിച്ചത്.

കര്‍ണ്ണാടക സര്‍ക്കാരിന്‍റെ നക്‌സല്‍ രഹിത സംസ്ഥാനം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് സ്വീകരിച്ച് 2025 ജനുവരി എട്ടിന് കീഴടങ്ങിയ ആറു മാവോയിസ്റ്റുകളില്‍ ഇവരുമുണ്ടായിരുന്നു. കീഴടങ്ങിയ പ്രതികളെ കേരള പോലീസ് ഫോര്‍മല്‍ അറസ്റ്റ് ചെയ്ത് നവംബര്‍ 18ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നൂ.

ജയിലില്‍ ഭാര്യയെ കാണണമെന്ന ആവശ്യവുമായി മാരപ്പ ജയില്‍ അധികൃതരെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. നേരത്തെ ബംഗളൂരു ജയിലിലായിരുന്ന ഇരുവര്‍ക്കും ആഴ്ചയിലൊരിക്കല്‍ കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയിരുന്നു. കേരളത്തിലെ ജയിലുകളിലേക്ക് മാറ്റിയതിന് ശേഷം ഈ സൗകര്യം ലഭ്യമല്ലാതായതായി ഹര്‍ജിയില്‍ പറയുന്നു. ദൂരപരിധി മൂലം ബന്ധുക്കള്‍ക്ക് പതിവായി സന്ദര്‍ശിക്കാന്‍ കഴിയാത്ത സാഹചര്യവും ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയില്‍ സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സുരക്ഷാ കാരണങ്ങളും ജയില്‍ ചട്ടങ്ങളും ചൂണ്ടിക്കാട്ടി അപേക്ഷയ്ക്ക് എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും വിയ്യൂര്‍ വനിതാ ജയിലിന്റെ സൂപ്രണ്ടിനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത്.

Tags : Maoist Marappa wife

Recent News

Corehub Up