കൊച്ചി: വൈറ്റ് കോളർ ലഹരി ഇടപാട് കേസിൽ പ്രതിയായ കെവിൻ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് പോലീസിനെ വട്ടംകറക്കുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്.
അതേസമയം പ്രതിയുടെ ഫോൺ പരിശോധനയിൽ കൊച്ചിയിലെ ചില ഡോക്ടർമാരുടെ വിവരങ്ങൾ പോലീസിനു ലഭിച്ചു. കെവിൻ ബംഗളൂരു ഐഐഎമ്മിൽ പഠിച്ചതാണെന്നും രണ്ടര ലക്ഷം രൂപയിലേറേ മാസ വരുമാനമുണ്ടെന്നും പോലീസ് പറഞ്ഞു. ബംഗളൂരു വഴിയാണ് കെവിൻ ലഹരി എത്തിക്കുന്നത്.
കൊച്ചിയിലെ ലഹരി പാർട്ടിയിൽ നിന്ന് കെവിൻ കഷ്ട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കേസിൽ കഴിഞ്ഞ ദിവസമാണ് തൃക്കാക്കര സ്വദേശി കെവിൻ പിടിയിലായത്. കെവിൻ ലഹരി വിതരണക്കാരിലെ വമ്പൻ സ്രാവാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
നൈറ്റ് പാർട്ടികളിലെ പ്രധാന ഡ്രഗ് ഡീലറാണ് ഇയാളെന്നാണ് കണ്ടെത്തൽ. കടവന്ത്രയിലെ ആഡംബര ഹോട്ടലിലെ ലഹരി പാർട്ടിക്ക് ലഹരി വിതരണം ചെയ്തത് ഇയാളാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം മാത്രം കെവിൻ 22 ലക്ഷം രൂപയുടെ ലഹരി ഡീലുകൾ നടത്തിയിരുന്നു.
Tags : drug case white collar drug kochi