x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിജെപി സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

വെബ് ഡെസ്ക്
Published: July 28, 2026 04:50 PM IST | Updated: July 28, 2026 04:57 PM IST

വി.ഡി.സതീശൻ, പിണറായി വിജയൻ

തിരുവനന്തപുരം: സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധങ്ങളുടെ പേരിൽ കേരളത്തിൽ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്തയച്ചു. സമരം ഒത്തുതീർപ്പാക്കുന്നതിന്‍റെ
ഭാഗമായി എല്ലാ കേസുകളും പിൻവലിക്കാമെന്നു കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിലെ യുഡിഎഫ് സർക്കാർ അത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.

ഡൽഹിയിൽ നടന്ന പ്രതിഷേധ സമരത്തിനു മുഖ്യമന്ത്രി ലോക്സഭാ പ്രതിപക്ഷ നേതാവിനൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി നേതൃത്വം നൽകുന്ന കേരളത്തിലെ സർക്കാർ, ഡൽഹി സമരത്തിന് പിന്തുണ നൽകി ഒത്തുകൂടിയവർക്കെതിരെ വ്യാപകമായി കേസെടുത്തത് ഔചിത്യരഹിതമാണെന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും ഭാഗമായവർക്കെതിരെ പോലും കള്ളക്കേസുകൾ ചുമത്തിയിരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും കത്തിൽ പറയുന്നു.

Tags : CJP Pinarayi Vijayan VD Satheesan Deepika DeepikaNewspaper NewsUpdate

Recent News

Corehub Up