പോളിംഗ് വൈകിച്ചതിന് പിന്നില്‍ ഭരണതല അട്ടിമറിയെന്ന് കോണ്‍ഗ്രസ്
Sunday, April 28, 2024 6:06 AM IST
കോഴിക്കോട്: വടകര മണ്ഡലത്തില്‍ പോളിംഗ് വൈകിച്ചതിന് പിന്നില്‍ ഭരണതല അട്ടിമറി സംശയിക്കുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീണ്‍കുമാര്‍. ഡിസിസിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന് ആധിപത്യമുള്ള ബൂത്തുകളിലാണ് പോളിംഗ് വൈകിപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ എല്ലാം ബൂത്തിലും ഉണ്ടാവണം. എന്നാല്‍ എല്‍ഡിഎഫിന് മേധാവിത്വമുള്ള ഒരു ബൂത്തിലും പ്രശ്നമുണ്ടായിട്ടില്ല. പോളിംഗ് മന്ദഗതിയിലെന്ന് പരാതി പറഞ്ഞവരോട് മോശമായ രീതിയിലാണ് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ പെരുമാറിയത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എല്‍ഡിഎഫ് അയച്ച കേഡര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് പോളിംഗ് വൈകിപ്പിച്ചതെന്ന് സംശയിക്കുന്നു. സൈബര്‍ ആക്രമണവും വ്യാജ പ്രചാരണം കൊണ്ടും സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനാവില്ലെന്ന് കണ്ട് പോളിംഗ് വൈകിപ്പിച്ച് വോട്ടര്‍മാരെ പിന്തിരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ഉണ്ടായത്.

ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ പ്രചാരണമെന്ന പേരില്‍ വടകരയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം പോളിംഗ് അട്ടിമറിക്കാനായിരുന്നുവെന്ന സംശയം ഉയര്‍ന്നിരുന്നു. സ്പീക്കറും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിനെതിരേ അന്ന് താന്‍ പരാതി നല്‍കിയിരുന്നു.

അന്നത്തെ തന്‍റെ സംശയം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍ എല്ലാം അതിജീവിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ രാത്രി 11വരെ വരി നിന്ന് വോട്ടു ചെയ്താണ് മടങ്ങിയത്. അട്ടിമറിയിലൂടെ യുഡിഎഫിനെ തളര്‍ത്താനാവില്ലെന്നും വടകരയിലെയും കോഴിക്കോട്ടെയും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഒരു ലക്ഷം ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.