പുനലൂർ വാളക്കോ ട് മേൽപാലം; രണ്ടാംഘട്ട സമരത്തിനൊ രുങ്ങി സാംസ്കാരിക സമിതി
Monday, April 29, 2024 11:21 PM IST
പുനലൂർ : വാളക്കോട് മേൽപ്പാലം പൊളിച്ചു മാറ്റുക, യുദ്ധകാല വേഗതയിൽ പുതിയ പാലം പണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പുനലൂർ സാംസ്കാരിക സമിതി രണ്ടാംഘട്ട സമരത്തിലേക്ക്.
മേയ് ഒന്നിന് രാവിലെ 9.30 ന് സാംസ്കാരിക സമിതി നടത്തുന്ന ദിക്ഷാടന മാർച്ച് കലയനാട് ജംഗ്ഷനിൽ നിന്നു തുടങ്ങി ചെമ്മന്തൂർ ബസ് സ്റ്റാന്‍റ് മൈതാനിയിൽ സമാപിക്കും. സാംസ്കാരിക സമിതി പ്രസിഡന്‍റ് കെ.കെ. ബാബുവിന്‍റെ അധ്യക്ഷതയിൽ ചേരുന്ന പ്രതിഷേധ സംഗമം ഹരി പത്തനാപുരം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സമിതി ജനറൽ സെക്രട്ടറി എ.കെ.നസീർ നയിക്കുന്ന ഭിക്ഷാടന മാർച്ചിൽ പ്രമുഖർ പങ്കെടുക്കും.

ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ട ജില്ലയിലെ ഏറ്റവും പഴക്കമുള്ള തകർന്നുകൊണ്ടിരിക്കുന്ന വാളക്കോട് റെയിൽവേ മേൽപ്പാലം പൊളിച്ചു മാറ്റണമെന്നും പകരം പുതിയ പാലം യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പുനലൂർ സാംസ്കാരിക സമിതി രംഗത്തുവന്നിട്ട് കാലങ്ങളായി.

1877ൽ പുനലൂർ തൂക്കുപാലവും 1904 ൽ കൊല്ലം ചെങ്കോട്ട റെയിൽവേ പാലവും പണി പൂർത്തിയായി. 1900 ലാണ് വാളക്കോട് റെയിൽവേ മേൽപ്പാലം പണിയുന്നത്. കേവലം അഞ്ചു മീറ്റർ വീതിയും 10 മീറ്റർ നീളവും ഉള്ള കരിങ്കൽ തൂണുകളാൽ നിർമിച്ചിട്ടുള്ള ഈ പാലം ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. കൈവരികൾ പൂർണമായും തകർന്നു, സ്ലാബ് പൊട്ടിപ്പൊളിഞ്ഞു. വാഹനാപകടത്തിലും കാൽ നട യാത്രയിലും നിരവധി ജീവനുകളാണ് പൊലിയുന്നത്.

കേരളവും തമിഴ്നാടും തമ്മിൽ ബന്ധിപ്പിക്കുന്ന കൊല്ലം ചെങ്കോട്ട റെയിൽവേയും ദേശീയപാതയും കടന്നു പോകുന്ന ഇടമാണ് ഇവിടം. കൊല്ലം ജില്ലയിലെ കോയിക്കൽ പാലം തുടങ്ങി മുരുകൻ പാഞ്ചാലി വരെയുള്ള ഏഴ് വൻകിട പാലങ്ങൾ പണി പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കി. എല്ലാ റെയിൽവേ മേൽപ്പാലങ്ങളും കീഴ്പ്പാലങ്ങളും അത്യാധുനിക തുരങ്കങ്ങളും പുനർ നിർമിച്ചിട്ടും തന്ത്രപ്രധാനമായ വാളക്കോട് റെയിൽവേ മേൽപ്പാലം മാത്രം അറ്റ കുറ്റപണികൾ നടത്തുന്നതിനോ പുതിയപാലം നിർമിക്കുന്നതിനോ അധികാരികളോ ബന്ധപ്പെട്ട ഭരണാധികാരികളോ തയാറായിട്ടില്ല. 10 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ നിരോധിച്ചിട്ടുള്ള പാതയാണിത്. എന്നാൽ 50 ടൺ മുതൽ 70 ടൺ വരെ ഭാരമുള്ള ചരക്കുകൾ വഹിച്ചുള്ള വാഹനങ്ങൾ ആണ് നിരന്തരം ഈ പാലത്തിലൂടെ കടന്നു പോകുന്നത്.

പ്ലേ സ്കൂൾ വിദ്യാർഥികൾ മുതൽ ഹയർസെക്കൻഡറി സ്കൂൾ തലംവരെയുള്ള 1500 ലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങൾ ഈ പാലത്തിന്‍റെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. കാൽ നടയായി യാത്ര ചെയ്യുന്ന കുട്ടികൾ‌ക്കും പൊതുജനങ്ങൾക്കും ഈ പാലത്തിൽ ഒരു വാഹനം കയറിയാൽ നടക്കാൻ ഇടമില്ലാതെയാകുന്നു.

കൊല്ലം ചെങ്കോട്ട ദേശീയ പാത നാലുവരി പാതയാക്കി വഴി മാറ്റി കടമ്പാട്ടുകൊണം ചെങ്കോട്ട ഗ്രീൻഫീൽഡ് എൻ.എച്ച് 744 നാലുവരി പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ പ്രാധാന്യം നഷ്ടമാകും. അതോടു കൂടി ഈ പാതയുടെ നിർമാണ പ്രവർത്തനം നിലക്കും. പത്ര സമ്മേളനത്തിൽ സാംസ്കാരിക സമിതി പ്രസിഡന്‍റ് കെ.കെ. ബാബു, ജനറൽ സെക്രട്ടറി എ. കെ. നസീർ, ബാബു തോമസ്, ആൽബിൻ പുനലൂർ, ഷാജി വാളക്കോട് എന്നിവർ പങ്കെടുത്തു.