കല്ലുവാതുക്കലിലും പരിസര പ്രദേശങ്ങളിലും എലിപ്പനി പടർന്നു പിടിക്കുന്നു
Monday, May 13, 2024 11:18 PM IST
ചാത്തന്നൂർ: കല്ലുവാതുക്കലും പരിസര പ്രദേശങ്ങളായ നടയ്ക്കൽ, വട്ടക്കുഴിക്കൽ, വിലവൂർക്കോണം ഭാഗങ്ങളിൽ എലിപ്പനി പടർന്നു പിടിക്കുന്നു.

കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ നടയ്ക്കൽ, കുഴുവേലി കിഴക്കുംകര ഭാഗത്ത് മൂന്ന് എലിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുഴുവേലി കിഴക്കുംകര സുബിൻ(12), സുജിത്ത് (12), ധീരജിത്ത് (ഏഴ്) എന്നിവരെയാണ് എലിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇതിൽ സുബിൻ തിരുവനന്തപുരം മെഡിക്കൽ കോളജിലും, സുജിത്ത്, ധീരജിത്ത് എന്നിവർ കൊല്ലം മെഡിക്കൽ കോളജിലുമാണുള്ളത്. ഇതിൽ സുബിന് എലിപ്പനി ബാധയെ തുടർന്ന് വൃക്ക തകരാറിലായത് മൂലം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഹീമോ ഡയാലിസിസിന് വിധേയനാക്കുകയും ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണ് .

ഈ ഗുരുതര സാഹചര്യത്തിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർ അടങ്ങിയ സംഘം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പാരിപ്പളളി പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ , എം എൽ എസ് പി ആരോഗ്യ സേനാ വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു കൊണ്ട് പ്രദേശത്ത് പനി സർവേ നടത്തുകയും ഐസി മെറ്റീരിയൽസ് വിതരണം നടത്തുകയും ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തുകയും പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ ഗുളിക വിതരണം നടത്തുകയും ചെയ്തു. പ്രദേശങ്ങളിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷനും നടത്തുകയുണ്ടായി.

ആരോഗ്യ പ്രവർത്തകർ, ആരോഗ്യസേനാ വോളണ്ടിയർമാർ മറ്റു ആശാ വർക്കർ മാർ തുടങ്ങിയ സംവിധാനങ്ങൾ കൃത്യമായി ഭവന സന്ദർശനം നടത്തി മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തതും കൃത്യസമയത്ത് ക്ലോറിനേഷൻ പോലുള്ള നടപടികൾ സ്വീകരിക്കാത്തതുമാണ് രോഗം പടർന്നു പിടിക്കാൻ കാരണമായത്.

ഇത്തരം സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കാത്തത് അധികാരികളുടെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.