ഭാരതീയ നാഗരിക നിയമസംഹിതയിലും മാറ്റങ്ങൾ വേണ്ടിവരും: ആസിഫലി
1549142
Friday, May 9, 2025 4:06 AM IST
പത്തനംതിട്ട: പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക നിയമ സംഹിതയിൽ തിരുത്തൽ വരുത്തേണ്ട പല നിയമ വ്യവസ്ഥകളും ഉണ്ടെന്ന് മുൻ ഡയക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച പുതിയ ക്രിമിൽനൽ നിയമം സംബന്ധിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനൽ കേസിൽ പെടുന്നവരെ കയ്യാമം വയ്ക്കാൻ പോലീസിന് അമിതാധികാരം നൽകുന്ന പുതിയ നാഗരിക് സുരക്ഷാസൻ ഹിതയിൽ വ്യവസ്ഥ ഭരണഘടന ഉറപ്പു നൽകുന്ന അന്തസോടു കൂടി ജീവിക്കുവാനുള്ള വ്യക്തിയുടെ മൗലികാവകാശത്തിന്റെ ലംഘനമാണ്. ആയതു നിയമപരമായും ഭരണഘടനാപരമായും നിലനില്കുന്നതല്ലെന്ന് ആസിഫലി ചൂണ്ടിക്കാട്ടി.
കൊലപാതകക്കുറ്റമുൾപ്പെടെയുള്ള ഏതൊരു കുറ്റവും ചുമത്തപ്പെട്ട പിടികിട്ടാ പ്രതിയായി പ്രഖ്യാപിക്കപ്പെട്ടവരുടെ കുറ്റവിചാരണ പ്രതിയുടെ അസാന്നിധ്യത്തിൽ നടത്തി ശിക്ഷ വിധിക്കുന്ന പുതിയ ബിഎൻഎസ്എസിലെ വ്യവസ്ഥ ഭരണഘടന ഉറപ്പു നല്കുന്ന നീതിയുക്ത കുറ്റവിചാരണയെന്ന ഭരണഘടനാവകാശത്തിന്റെയും ലംഘനമാണ്.
വാഹനമോടിച്ച് ജീവഹാനി ഉണ്ടാക്കി നിർത്താതെ വാഹനമോടിക്കുന്നവർക്ക് 10 വർഷംതടവ് വ്യവസ്ഥ ചെയ്യുന്ന ന്യായ സൻ ഹിതയിലെ വകുപ്പ്106(2) നടപ്പിലാക്കാതെ മരവിപ്പിച്ച കേന്ദ്ര സർക്കാർ നടപടി കാപട്യമാണന്നും ആയത് പുനഃപരിശോധിച്ച് ഉടൻ നടപ്പിലാക്കണമെന്നും ആസഫലി ആവശ്യപ്പെട്ടു മാത്യൂസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, അഭിഭാഷകരായ ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, കെ. ജയവർമ, വേണു മുളക്കുഴ, ലാലു ജോൺ, വെട്ടൂർ ജ്യോതിപ്രസാദ്, എ. സുരേഷ്കുമാർ, സുനിൽ എസ്. ലാൽ,അനിൽ തോമസ് ജോമോൻകോശി, ജ്യോതിരാജ്, ശശി ഫിലിപ്പ്, ഏബ്രഹാം മാത്യു, അലക്സാണ്ടർ കൊയ്ക്കപറമ്പിൽ, പി. ഉണ്ണികൃഷ്ണൻ, ജോർജ് വറുഗീസ്, സൈമൺ ഏബ്രഹാം, ശ്യാം ടി. മാത്യു, സാബു തോമസ്, റോഷൻ നായർ എന്നിവർ പ്രസംഗിച്ചു.