പ്രായം തളര്‍ത്താത്ത ആവേശവുമായി സരസ്വതിയമ്മ കെ.സി. വേണുഗോപാലിനെ കാണാനെത്തി
Thursday, April 11, 2024 11:20 PM IST
ഹരിപ്പാട്: പ്രായം 81 പിന്നിട്ടെങ്കിലും തൃക്കുന്നപുഴ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് പ്രണവം ജംഗ്ഷനില്‍ പുതുവീട്ടില്‍ സരസ്വതി അമ്മയുടെ രാഷ്ട്രീയ ആവേശത്തിന് ഒട്ടും കുറവില്ല.ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന്‍റെ സ്ഥാനാര്‍ഥി പ്രചരണം റോഡിലൂടെ കടന്നുപോകുന്നതറിഞ്ഞു പ്രായത്തിന്‍റെ അവശതകള്‍ മറന്ന് പ്രണവം ജംഗ്ഷനില്‍ ഒരുക്കിയ സ്വീകരണത്തില്‍ പ്രിയസ്ഥാനാര്‍ഥിയെ ഒന്ന് കാണാന്‍ എത്തിയതായിരുന്നു സരസ്വതി അമ്മ.

കെസിയെ കണ്ടതോടെ അമ്മയുടെ മുഖത്ത് നൂറ് വോള്‍ട്ടിന്‍റെ പുഞ്ചിരി. കെ.സി. വേണുഗോപാല്‍ ആദ്യമായി ലോകസഭയിലേക്കു മത്സരിക്കുമ്പോള്‍ താനായിരുന്നു വാര്‍ഡിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് സരസ്വതി അമ്മൂമ്മ പറഞ്ഞു. 45 വര്‍ഷത്തിലധികം സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു ഈ അമ്മ. 1981മുതല്‍ 2005 വരെ കമ്മ്യൂണിസ്റ്റ് കോട്ടയായ തൃക്കുന്ന പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിച്ചു പരാജയപ്പെട്ടെങ്കിലും ആ പരാജയങ്ങളില്‍ നിന്നെല്ലാം താന്‍ കൂടുതല്‍ കരുത്ത് ആര്‍ജിക്കുകയാണ് ഉണ്ടായതെന്ന് സരസ്വതി അമ്മ പറഞ്ഞു.