കണി കണ്ടുണരാൻ കണ്ണൻമാർ റെഡി!
Friday, April 12, 2024 10:49 PM IST
ഡൊമിനിക് ജോസഫ്

മാന്നാർ: വിഷുക്കണി കണ്ട് ഉണരാൻ വീഥികളിൽ ഉണ്ണിക്കണ്ണന്മാർ വിൽപ്പനയ്ക്ക് റെഡി. വിഷുക്കണി ഒരുക്കുന്ന വീടു കളിൽ ദർശനത്തിനായി കൃഷ്ണവിഗ്രഹവും വയ്ക്കാറുണ്ട്. ഇത് മനസിലാക്കിയാണ് ഇതരസംസ്ഥാനക്കാർ കൃഷ്ണ വിഗ്രഹ വിൽപ്പനയുമായി വഴിയോരങ്ങൾ കൈയടക്കിയിരിക്കുന്നത്. ഓടക്കുഴൽ വായിക്കുന്നതും വെണ്ണക്കുടം ഏന്തിയതുമായവയാണ് വിൽപ്പനക്കായി നിരത്തിയിരിക്കുന്ന കണ്ണൻമാരിലധികവും. പല വലുപ്പത്തിലും നിറങ്ങളിൽ ഉള്ളതും വിൽപ്പനയ്ക്കുണ്ട്. വലുപ്പമനുസരിച്ച് 150 മുതൽ 500 വരെ വിലയുള്ളവ നിരത്തിൽ നിരത്തിയിട്ടുണ്ട്.

പ്ലാസ്റ്റർ ഓഫ് പാരീസും പാഴ് വസ്തുക്കളായ പേപ്പർ, ചകിരി എന്നിവ ഉപയോഗിച്ചുമാണ് ഇവ നിർമിച്ചിരിക്കുന്നത്. കായംകുളം-തിരുവല്ല സംസ്ഥാനപാതയിലും എംസി റോഡിലും പ്രധാന ജംഗ്ഷനുകളോട് ചേർന്ന് കണ്ണൻമാരെ വിൽപ്പനയ്ക്കായി നിരത്തിയിട്ടുണ്ട്. ഇവിടെ തന്നെയാണ് അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഇവ നിർമിക്കുന്നതും. തമിഴ്നാട്ടിൽനിന്നുള്ള സംഘമാണ് ഇവയുടെ വിൽപ്പന നടത്തുന്നത്. കൃഷ്ണന്‍റെ വിഗ്രഹത്തിന് വലിയ വിൽപ്പനയാണെന്ന് ഇവർ പറയുന്നു.

മാന്നാറിന്‍റെ ഓട്ടുരുളി

വിഷുക്കണി കാണാൻ മലയാളിക്ക് മാന്നാർ വേണം. ഓട്ടുരുളിയിൽ ഒരുക്കിയ കൊന്നപ്പൂക്കളും ഫലങ്ങളും ധാന്യങ്ങളും അടങ്ങിയവയ്ക്കൊപ്പം കൃഷ്ണന്‍റെ മുന്നിൽ കത്തിച്ച നിലവിളക്കും. കണി ഒരുക്കാൻവേണ്ട ഓട്ടുരുളിയും കത്തിച്ചുവയ്ക്കാനുളള നിലവിളക്കിനുമായി മലയാളികൾ അധികവും എത്തുന്നത് വെങ്കല പെരുമയുടെ നാടായ മാന്നാറിലാണ്. കണി ഒരുക്കാനുള്ള ഓട്ടുരുളി അര കിലോ മുതലുള്ള വിൽപ്പനക്കായി മാന്നാറിലെ വെങ്കല പാത്രകടകളിൽ തയാറായിട്ടുണ്ട്. ഓട്ടുരുളിയും നിലവിളക്കും വാങ്ങാൻ നിരവധി പേരാണ് ഇത്തവണയെത്തുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.