ആവേശം അലയടിച്ച് ആലപ്പുഴ
Friday, April 12, 2024 10:49 PM IST
കെസിയെ കാണാന്‍ അജിത് എത്തി

ആലപ്പുഴ: ഒന്നരവര്‍ഷം മുന്‍പുള്ളൊരു സായാഹ്നത്തിലാണ് കാട്ടൂര്‍ ചുള്ളിക്കല്‍ വീട്ടില്‍ അജിത് എന്ന മത്സ്യത്തൊഴിലാളിയുടെ ജീവിതം മാറിമറിയുന്നത്.

സുഹൃത്തുക്കളോടൊപ്പം ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോയ അജിത്തിന് ശക്തമായ കാറ്റിലും കോളിലും പെട്ട് വള്ളവും മറ്റും നഷ്ടമായി. മരണം മുന്നില്‍ കണ്ടെങ്കിലും ഒടുവില്‍ പൊന്തുവള്ളത്തില്‍ കയറി ഒരുവിധം കരപറ്റി. പോളിയോ ബാധിച്ച് വലതുകാലിന് സ്വാധീനക്കുറവുള്ള അജിത് ഒരു വലിയ കുടുംബത്തിന്‍റെ ആണിക്കല്ലാണ്. എല്ലാം നഷ്ടമായിട്ടും ഒരു രൂപയുടെ സഹായം പോലും അജിത്തിനും കുടുംബത്തിനും സര്‍ക്കാരില്‍നിന്ന് കിട്ടിയില്ല.

കടല്‍ക്ഷോഭത്തില്‍ അമ്പതുലക്ഷം രൂപയോളം വിലവരുന്ന ഫൈബര്‍ വള്ളം നഷ്ടപ്പെട്ട അജിത്തിനെ കേസി ആശ്വസിപ്പിച്ച് സഹായങ്ങള്‍ ഉറപ്പു നല്‍കി.

മാരാരിക്കുളം മണ്ഡലത്തിലെ പര്യടനത്തിനിടെ കാറ്റാടി കടപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാല്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് കെസിയെ കാണാനായി വന്നതായിരുന്നു അജിത്. പ്രചാരണത്തിരക്കിലും അജിത്തിന്‍റെ സങ്കടങ്ങള്‍ അദ്ദേഹം ക്ഷമയോടെ കേട്ടു. എന്തു സഹായത്തിനും താന്‍ ഉണ്ടെന്ന് കെസി അജിത്തിന് ഉറപ്പു നല്‍കി. അജിത്തിനെ പോലെ ദുരിതത്തിലായ മത്സ്യത്തൊഴിലാളികളുടെ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശാശ്വത പരിഹാരം കാണുമെന്ന് അജിത്തിനെ തോളോട് ചേര്‍ത്ത് നിര്‍ത്തി കെ.സി. വേണുഗോപാല്‍ പറഞ്ഞു.