തോട്ടപ്പള്ളി സ്പിൽവേ പാലത്തിനു സമാന്തരമായുള്ള പാലം നിർമാണം പുരോഗമിക്കുന്നു
Sunday, April 14, 2024 5:00 AM IST
അമ്പലപ്പുഴ: ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായാണ് തോട്ടപ്പള്ളിയിൽ നിലവിലുള്ള സ്പിൽവേ പാലത്തിനു പടിഞ്ഞാറ് ഭാഗത്തായി പുതിയ പാലം നിർമിക്കുന്നത്. സ്പിൽവേ പാലത്തിന് സമാന്തരമായുള്ള പാലം നിർമാണം പുരോഗമിക്കുന്നു. കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശങ്ങളെ വെള്ളപ്പൊക്കക്കെടുതിയിൽ നിന്ന് സംരക്ഷിക്കാനായാണ് 1955 ൽ നിലവിലുള്ള സ്പിൽവേ പാലം യാഥാർഥ്യമാക്കിയത്.

അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയാണ് സ്പിൽവേ പാലത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. 40 ഷട്ടറുള്ള സ്പിൽവേ പാലത്തിന് 400 മീറ്ററാണ് നീളം. ഇതിൽ ഒരു ഷട്ടർ തകരാറിലാണ്. പടിഞ്ഞാറൻ കാലവർഷത്തെത്തുടർന്ന് കുട്ടനാട്ടിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽനിന്ന് നെൽകൃഷിയെ രക്ഷിക്കാനായാണ് ഇത് സ്ഥാപിച്ചത്. ഈ സമയത്ത് സ്പിൽവേയിലെ ഷട്ടറുകൾ ഉയർത്തി വെള്ളത്തെ അറബിക്കടലിലേക്ക് ഒഴുക്കിക്കളയുന്നു.

മണിമലയാർ, അച്ചൻകോവിലാർ, പമ്പാനദി എന്നിവയിലൂടെ അപ്പർകുട്ടനാട്, ലോവർ കുട്ടനാട് പ്രദേശങ്ങളിൽനിന്ന് അധികമായി വെള്ളം ഒഴുകുന്നതിനാണ് തോട്ടപ്പള്ളി സ്പിൽവേ നിർമിച്ചിരിക്കുന്നത്.

സെക്കൻഡിൽ 19,500 ക്യുബിക് മീറ്റർ വെള്ളം ഒഴുകുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമാന്തര പാലത്തിന്‍റെ സ്പാനുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. നിലവിൽ സ്പിൽവേ പാലത്തിൽ വാഹനാപകടമുണ്ടായാൽ ദേശീയ പാതയിൽ മണിക്കൂറുകളോളമാണ് ഗതാഗതസ്തംഭനമുണ്ടാകുന്നത്. വാഹനങ്ങൾ വഴി തിരിച്ചുവിടാൻ മറ്റ് മാർഗമില്ല. സമാന്തര പാലം യാഥാർഥ്യമാകുന്നതോടെ ഗതാഗത പ്രശ്നങ്ങൾക്കും പരിഹാരമാകും.