വേനല്‍മഴ; കൊയ്ത്തു മുടങ്ങി
Tuesday, April 16, 2024 10:38 PM IST
ചെങ്ങന്നൂര്‍: അപ്രതീക്ഷിതമായി പെയ്ത കനത്ത വേനല്‍മഴയും പിഐപി മെയിന്‍ കനാലിലെ ചോര്‍ച്ചയും കാരണം ചെറിയനാട് പെരുംപ പാടശേഖരത്ത് കര്‍ഷകര്‍ വിളവെടുക്കാന്‍ കഴിയാതെ വിഷമിക്കുന്നു. പാടശേഖര സമിതി ഭാരവാഹികള്‍ പിഐപി ഉദ്യോഗസ്ഥരെ സമീപിച്ചതോടെ കനാലില്‍ കൂടിയുള്ള നീരൊഴുക്ക് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

എന്നാല്‍, അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴയില്‍ പാടശേഖരങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായതോടെ കൊയ്‌തെടുക്കാന്‍ കഴിയാതെവന്നു. കുട്ടനാട്ടില്‍നിന്നു കൊയ്ത്തിനായി കൊണ്ടുവന്ന രണ്ടു യന്ത്രങ്ങള്‍ മഴ പെയ്തതോടെ വെള്ളക്കെട്ടില്‍ കുടുങ്ങി.

പാടശേഖരത്തിനു സമീപത്തുള്ള പാറാത്തപ്പള്ളി- കായലോടി തോട്ടിലൂടെയുള്ള നീരൊഴുക്ക് തടസപ്പെട്ട് കിടക്കുകയാണ്. തോട് നികന്നതാണ് വെള്ളം ഒഴുകി പോവാത്തതിനു കാരണം. കഴിഞ്ഞവര്‍ഷം കൃഷിമന്ത്രിയുടെ ഉത്തരവിന്‍ പ്രകാരം പാടശേഖരത്തിന്‍റെ പുനരുദ്ധാരണത്തിനായി നബാര്‍ഡില്‍ സമര്‍പ്പിക്കാന്‍ കൃഷി ഡിപ്പാര്‍ട്ട്‌മെന്‍റ് തയാറാക്കിയ പദ്ധതിക്ക് അംഗീകാരം ലഭിക്കാത്തതും കൃഷിക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.