ക്രിമിനില്‍ കേസ് പ്രതിയായ ഗുണ്ടാനേതാവ് വിഷ്ണു ഉല്ലാസ് പോലീസ് പിടിയില്‍
Sunday, April 21, 2024 11:22 PM IST
തിരുവല്ല: വധശ്രമം അടക്കം ഒട്ടനവധി ക്രിമിനല്‍ കേസുകള്‍ പ്രതിയായ ഗുണ്ടാ നേതാവ് പോലീസിന്‍റെ പിടിയിലായി. നെടുമ്പ്രം കല്ലുങ്കല്‍ കാരാത്ര കോളനിയില്‍ കണ്ണാറച്ചിറ വീട്ടില്‍ വിഷ്ണു ഉല്ലാസാണ് (26 ) പിടിയിലായത്.

കഴിഞ്ഞ മാര്‍ച്ച് പത്തിനു വാര്‍ഡ് മെംബര്‍ ബീന സാമിന്‍റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച ശേഷം ആക്രമിച്ച കേസില്‍ കാപ്പ ചുമത്തിയതിനെതുടര്‍ന്ന് ഒളിവില്‍ പോയ വിഷ്ണുവിനെ ചങ്ങനാശേരിയിലെ ഒളിത്താവളത്തില്‍നിന്നും ശനിയാഴ്ച പുലര്‍ച്ചയോടെ തിരുവല്ല ഡിവൈഎസ്പി എസ്. ആഷാദിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അതിവിദഗ്ധമായി പിടികൂടുകയായിരുന്നു.

പോലീസ് സംഘം ഒളിത്താവളം വളഞ്ഞതറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിഷ്ണുവിനെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നശേഷം അതിസാഹസികമായാണ് കീഴ്‌പ്പെടുത്തിയത്. ഒന്നര വര്‍ഷം മുമ്പ് പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ മാവേലിക്കര സബ്ജയിലിൽ റിമാന്‍ഡില്‍ കഴിയവേ ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് വിഷ്ണു ജയില്‍ ചാടിയിരുന്നു. തുടര്‍ന്ന് രണ്ടാം ദിനമാണ് ഇയാളെ പിടികൂടി വീണ്ടും ജയിലില്‍ അടച്ചത്. വിഷ്ണുവിനെതിരേ തിരുവല്ല, പുളിക്കീഴ് പോലീസ് സ്റ്റേഷനുകളില്‍ മാത്രം പത്തോളം കേസുകള്‍ നിലവിലുള്ളതായി ഡിവൈഎസ്പി എസ്. ആഷാദ് പറഞ്ഞു.

ബൈക്കിലെത്തി മാലപൊട്ടിക്കല്‍, കഞ്ചാവ് വില്പന എന്നിവ സംബന്ധിച്ച കുറ്റകൃത്യങ്ങളിലും വിഷ്ണു ഏര്‍പ്പെട്ടിട്ടുള്ളതായി വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രത്യേക സംഘാംഗങ്ങളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറന്മാരായ അഖിലേഷ് , മനോജ്, സിപിഒ അഭിലാഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കാപ്പ ചുമത്തി നാടുകടത്തുന്നതടക്കമുള്ള മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഡിവൈഎസ്പി എസ്. ആഷാദ് പറഞ്ഞു.