ജനറല്‍ ആശുപത്രിയില്‍ മരുന്നിനായി രോഗികളുടെ നീണ്ട കാത്തിരിപ്പ്
Friday, May 3, 2024 11:29 PM IST
പാലാ: ജനറല്‍ ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നു മരുന്നു ലഭിക്കാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്നതായി പരാതി. നീണ്ട ക്യൂവിനു ശേഷം അവസാനം പല മരുന്നുകളും ഇല്ലെന്ന മറുപടിയും ലഭിക്കും. അറുപതു വയസിനു മുകളിലുള്ളവര്‍ക്കു പ്രത്യേക കൗണ്ടര്‍ ഉണ്ടെങ്കിലും സ്ത്രീകളുടെയും പുരുഷന്‍മാരുടെയും രണ്ടു നിരയ്ക്കുംകൂടി ഒറ്റ കൗണ്ടറാണ് പ്രവര്‍ത്തിക്കുന്നത്.

മരുന്നിന്‍റെ വിവരങ്ങള്‍ പ്രായമായവരെ പറഞ്ഞു മനസിലാക്കി വരുമ്പോള്‍ ക്യൂവില്‍ നില്‍ക്കുന്നവരുടെ കാത്തിരിപ്പ് വീണ്ടും നീളും. ഇവര്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടവുമില്ല.

അഞ്ചു കൗണ്ടറുകള്‍ ഉണ്ടെങ്കിലും ആവശ്യത്തിന് സ്റ്റാഫുകള്‍ ഇല്ലാത്തതിനാല്‍ രണ്ടു കൗണ്ടറുകള്‍ പൂട്ടിയിട്ടിരിക്കുകയാണ്.

അഞ്ചു കൗണ്ടറുകളും തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ കുറിക്കുന്ന എല്ലാ മരുന്നുകളും രോഗികള്‍ക്കു നല്‍കണമെന്നും ഇരിപ്പിടങ്ങള്‍ ഒരുക്കണമെന്നും പാലാ പൗരാവകാശ സമിതി പ്രസിഡന്‍റ് ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു.