തൊടുപുഴ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വിള്ളലുകൾ
Monday, April 29, 2024 4:31 AM IST
വാഴക്കുളം: സംസ്ഥാന പാതയിൽ വിള്ളലുകൾ കൂടുതലായി രൂപപ്പെടുന്നു. സംസ്ഥാന പാതയുടെ ഭാഗമായുള്ള തൊടുപുഴ-മൂവാറ്റുപുഴ റോഡിലാണ് അടുത്തടുത്തായി വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നത്. ടാറിംഗിൽ നേരിയ വരപോലെ ആദ്യം കാണുകയും ഏതാനും ദിവസങ്ങൾക്കകം ആ ഭാഗത്ത് വിള്ളലുകൾ രൂപപ്പെടുകയുമാണ്. ദിനംപ്രതി ടാറിംഗ് അകന്നു മാറി വലിയ കുഴികളുമാകുന്നു.

വാഹനങ്ങൾ പെട്ടെന്ന് കാണുന്ന ഇത്തരം കുഴികളിൽ വീഴാതെ വെട്ടിച്ചു മാറ്റുന്നതും വേഗത നിയന്ത്രിക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. ആവോലിയിൽ അര കിലോമീറ്റർ ദൈർഘ്യത്തിൽ അഞ്ചിടത്താണ് ഇത്തരം വിള്ളലുകളുള്ളത്. കണ്ണപ്പുഴ ഭാഗത്തു നിന്ന് ആവോലി സെന്‍റ് ജോർജ് കപ്പേളയിലേക്കുള്ള വളവിൽ റോഡിനു നടുവിലായി നീളത്തിൽ വരപോലെ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.

വാഴക്കുളം ടൗണിന്‍റെ കിഴക്കേ അറ്റത്തും വേങ്ങച്ചുവട്, കദളിക്കാട് പ്രദേശങ്ങളിലും ഇത്തരത്തിൽ അടുത്തടുത്തായി വിള്ളലുകൾ കാണാം. അടിക്കടി ഉയരുന്ന അന്തരീക്ഷ താപനിലയാകാം ഇത്തരത്തിൽ വിള്ളലുകൾക്ക് കാരണമെന്നാണ് കരുതുന്നത്.

റോഡ് റീടാറിംഗിനായി കാത്തിരിക്കാതെ ഇത്തരം വിള്ളലുകൾ കാണപ്പെടുന്ന പ്രദേശത്ത് അടിയന്തരമായ അറ്റകുറ്റപ്പണികൾ നടത്തണമെന്നതാണ് ആവശ്യം.