കൊലപാതകങ്ങള്‍ ജില്ലയില്‍ തുടര്‍ക്കഥ
Monday, April 29, 2024 4:48 AM IST
കൊച്ചി: ലഹരിമരുന്നു കേസുകളുടെ വര്‍ധനയ്ക്കൊപ്പം തുടരെത്തുടരെ ഉണ്ടാകുന്ന കൊലപാതകങ്ങളുടെ നടുക്കത്തിലാണ് എറണാകുളം ജില്ല. കഴിഞ്ഞ നാലു മാസത്തിനിടെ ഏഴോളം കൊലപാതകങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നത്.

കൊല്ലപ്പെട്ടവരില്‍ അധികവും പുരുഷന്മാരാണ്. പെട്ടെന്നുണ്ടാകുന്ന പ്രകോപനങ്ങളും മദ്യപിച്ചുണ്ടാകുന്ന തര്‍ക്കങ്ങളുമാണ് ഭൂരിഭാഗം കൊലപാതകത്തിനും കാരണം. പ്രതിപ്പട്ടികയിലുൾപ്പെട്ടവരില്‍ കേന്ദ്രസര്‍ക്കാര്‍ ജോലിയിലുള്ളവരുമുണ്ട്.

ലഹരി സംഘങ്ങളെ അടിച്ചമര്‍ത്താന്‍ എക്‌സൈസിന്‍റെ പ്രത്യേക പരിശോധനകളും കുറ്റകൃത്യങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ഒരുവശത്ത് പോലീസും സജീവമായി രംഗത്തുള്ളപ്പോഴുമാണ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ പത്തിലധികം കൊലപാതകങ്ങള്‍ നടന്നു. അക്രമങ്ങൾ ആവര്‍ത്തിക്കുന്നതോടെ രാത്രികാല പട്രോളിംഗ് അടക്കമുള്ള പരിശോധനകള്‍ ശക്തമാക്കാനൊരുങ്ങുകയാണ് പോലീസ്.

വാക്കുതര്‍ക്കം മുതല്‍ ആള്‍ക്കൂട്ട കൊലപാതകം വരെ

ആള്‍ക്കൂട്ട കൊലപാതകമടക്കമുള്ള മൃഗീയ സംഭവങ്ങളും ജില്ലയില്‍ നടന്നു. ഫെബ്രുവരി 21ന് എളമക്കരയില്‍ സ്വകാര്യ സെക്യൂരിറ്റി ഏജന്‍സി സൂപ്പര്‍വൈസറെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം പിന്നീട് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തിരുവനന്തപുരം കുടപ്പനക്കുന്ന സ്വദേശിയെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. മദ്യം നല്‍കാത്തതിന്‍റെ പേരില്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഫെബ്രുവരി 27ന് പള്ളുരുത്തിയില്‍ കൊലപാതക കേസുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തിയ ശേഷം ഏലൂര്‍ സ്വദേശിയെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തില്‍ മൂന്ന് പേരെ പള്ളുരുത്തി പോലീസ് പിടികൂടി.

മാര്‍ച്ച് 25ന് വളര്‍ത്തുനായയെ ഉപദ്രവിച്ചത് ചോദ്യംചെയ്ത ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറെ ഇതരസംസ്ഥാനക്കാരായ യുവാക്കള്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ എറണാകുളം കെഎസ്ആര്‍ടി ബസ് സ്റ്റാന്‍ഡിന് സമീപം മുല്ലശേരി കനാല്‍ റോഡില്‍ താമസിക്കുന്ന വിനോദ് ആണ് മരിച്ചത്.

സംഭവത്തിൽ ഉത്തര്‍പ്രദേശുകാരായ നാലു യുവാക്കളെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ തപാല്‍ വകുപ്പിലെ ജീവനക്കാരായിരുന്നു. മാര്‍ച്ച് 31ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീര്‍ ആണ് കൊല്ലപ്പെട്ടത്. ആശുപത്രിയിലായിരുന്ന പിതാവിനെ കാണാനെത്തിയ സിംനയെ പുന്നമറ്റം സ്വദേശിയായ ഷാഹുല്‍ ഹമീദ് കൊലപ്പെടുത്തുകയായിരുന്നു.

ഏപ്രില്‍ അഞ്ചിന് മൂവാറ്റുപുഴ വാഴക്കുളത്ത് ആള്‍ക്കൂട്ട മർദനത്തെത്തുടർന്ന് ഇതരസംസ്ഥാനക്കാരൻ മരിച്ചു. മര്‍ദനത്തിനിരയായ ബംഗാള്‍ സ്വദേശി അശോക് ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. അശോക് ദാസിനെ മരത്തില്‍ കെട്ടിയിട്ട് നാട്ടുകാര്‍ മര്‍ദിക്കുകയായിരുന്നു. പെണ്‍ സുഹൃത്തിനെ കാണാന്‍ എത്തിയത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം.

ഏപ്രില്‍ 10ന് ഗുണ്ടാസംഘങ്ങള്‍ക്കിടയിലെ കുടിപ്പകയെത്തുടര്‍ന്ന് നെടുമ്പാശേരി കുറുമശേരിയില്‍ ഗുണ്ടാനേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു. തുരുത്തിശേരി സ്വദേശി വിനു വിക്രമന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേരെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.