കൊടുംചൂട്; ഭൂതത്താൻകെട്ടിൽ സഞ്ചാരികൾ കുറഞ്ഞു
Tuesday, April 30, 2024 2:05 AM IST
കോതമംഗലം : കനത്ത ചൂട് മൂലം ഭൂതത്താൻകെട്ടിൽ സഞ്ചാരികളുടെ വരവ് കുറഞ്ഞു. മധ്യവേനൽ അവധിക്കാലത്ത് ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രം സഞ്ചാരികളെകൊണ്ട് നിറയുന്നതാണ് പതിവ്. എന്നാൽ ഇത്തവണ അത്രതിരക്കില്ല. കനത്ത ചൂട് മൂലം ആളുകൾ യാത്ര കുറച്ചതാണ് കാരണമെന്ന് വിലയിരുത്തുന്നു. ടൂറിസ്റ്റ് ബോട്ട് സംരംഭകർ ഉൾപ്പടെയുള്ളവർ ഇതുമൂലം പ്രതിസന്ധിയിലാണ്. വല്ലപ്പോഴും മാത്രമേ ബോട്ട് സവാരിക്ക് ആളുകൾ എത്തുന്നുള്ളൂ.

സന്ദർശകരുടെ കുറവ് ഐസ്ക്രീം, കൂൾഡ്രീംഗ്സ് വില്പനക്കാരേയും ബാധിച്ചിട്ടുണ്ട്. സാധാരണയുണ്ടാകാറുള്ള വില്പന ഇപ്പോഴില്ലെന്ന് കച്ചവടക്കാർ പറയുന്നു. അവധിക്കാലത്തുമാത്രം യാത്ര സാധ്യമാകുന്ന വലിയൊരുവിഭാഗം ആളുകളുണ്ട്. അങ്ങനെയുള്ള കുറേപേർ ഇപ്പോഴും ഭൂതത്താൻകെട്ടിലെത്തുന്നുണ്ട്.

ചൂടുമൂലം വേണ്ടത്ര ആസ്വാദനം സാധ്യമാകാത്തതിന്‍റെ വിഷമം പലരും പങ്കിടുന്നുണ്ട്. പെരിയാറിലൂടെയുള്ള ബോട്ടിംഗ്, ചിൽഡ്രൻസ് പാർക്ക്, പഴയ ഭൂതത്താൻകെട്ട് എന്നിവയെല്ലാമാണ് ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിന്‍റെ ആകർഷണീയത. ചൂട് ശമിക്കുന്നതോടെ സഞ്ചാരികൾ കൂടുതൽ എത്തുമെന്നാണ് പ്രതീക്ഷ.