ലൈംഗികാതിക്രമം: പ്രതിക്ക് നാല് വർഷം തടവ്
Tuesday, April 30, 2024 6:32 AM IST
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി കൈതാരം ആലക്കട തൈപ്പറമ്പിൽ ജി. സുരേഷി (64)നെ നാല് വർഷം തടവിന് അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് ശിക്ഷിച്ചു. 15,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം അധിക തടവ് അനുഭവിക്കണം. പിഴ തുക അതിജീവിതയുടെ പുനരധിവാസത്തിന് നൽകണമെന്നും ഉത്തരവിലുണ്ട്.

2022 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയംനോക്കി പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഏലൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ എസ്ഐ കെ.എഫ്. ബർട്ട് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.